എന്‍റെ ഈ കവിത കവി അയ്യപ്പന്‍റെ ആത്മാവിന് സമര്‍പ്പിച്ചുകൊള്ളുട്ടെ! ഒരു തുളളി കണ്ണീര്‍ പോലും എനിക്കായ് ആരും പൊഴിക്കരുതേ-------കവി അയ്യപ്പന്‍
അന്ത്യയാത്രാമൊഴി
==============
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
--------- മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
--------അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
------------ രാപ്പര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
---------തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
---------തീറെഴുതാനും എനിക്കൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കീറിയ
--------വേഷങ്ങളോരോന്നഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
--------ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
ബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാനെ-
------------ഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
----------- സ്വത്തിനായാരും വരില്ല മേലിൽ
കേള്‍ക്കാന്‍ മടിക്കുന്ന ഭാവസ്തുതികളും
-----------അoഗീകാരവും വേണ്ടെനിക്ക്
പൊരിയുo വയറിന്‍റെ ഉള്‍വിളി കാതോര്‍ത്തു
-----------പിടയുന്ന മനസ്സോടലഞ്ഞിരുന്നു
തെരുവിലനാഥമായ് ദേഹം വിറച്ചപ്പോള്‍
-----------അപരനെന്നുറക്കെ പുലമ്പിയില്ലേ!
പകലുകള്‍ പതിവായ് പരതി നടന്നപ്പോള്‍
--------- വെയിലേറ്റു വാടിത്തളര്‍ന്നിരുന്നു
പിണമായ് പലദിനം മഞ്ഞില്‍ മലക്കുമ്പോള്‍
---------ശൈത്യത്തില്‍ മരവിച്ചുറഞ്ഞുപോയ്
കാലത്തിന്‍ അമ്പേറ്റു വഴിവക്കില്‍നിണമാര്‍ന്ന
------------ദേഹിയെ നിങ്ങള്‍ ഇനി വിട്ടയ്ക്കൂ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
----------പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
--------യുടെ നാറും മാറാപ്പണിഞ്ഞിരുന്നു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
-------പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
--------രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
------പനിനീര്‍ദളം പൂകി മുഖം മറക്കൂ''
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
-------പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
------പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ടയരൂപിയാo
-------ആത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
--------തര്‍പ്പണം തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
-------വൃഥാ പച്ചരീയെള്ളും തൂകി വാമൂടെല്ലേ
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
-----------യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
---------ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയമരത്ത്
--------ചിറകിട്ടടിക്കുന്നു തെരുവിലമരും
'' വെയില്‍ തിന്നും പക്ഷി ഞാന്‍'
==============
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
--------- മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
--------അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
------------ രാപ്പര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
---------തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
---------തീറെഴുതാനും എനിക്കൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കീറിയ
--------വേഷങ്ങളോരോന്നഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
--------ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
ബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാനെ-
------------ഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
----------- സ്വത്തിനായാരും വരില്ല മേലിൽ
കേള്‍ക്കാന്‍ മടിക്കുന്ന ഭാവസ്തുതികളും
-----------അoഗീകാരവും വേണ്ടെനിക്ക്
പൊരിയുo വയറിന്‍റെ ഉള്‍വിളി കാതോര്‍ത്തു
-----------പിടയുന്ന മനസ്സോടലഞ്ഞിരുന്നു
തെരുവിലനാഥമായ് ദേഹം വിറച്ചപ്പോള്‍
-----------അപരനെന്നുറക്കെ പുലമ്പിയില്ലേ!
പകലുകള്‍ പതിവായ് പരതി നടന്നപ്പോള്‍
--------- വെയിലേറ്റു വാടിത്തളര്‍ന്നിരുന്നു
പിണമായ് പലദിനം മഞ്ഞില്‍ മലക്കുമ്പോള്‍
---------ശൈത്യത്തില്‍ മരവിച്ചുറഞ്ഞുപോയ്
കാലത്തിന്‍ അമ്പേറ്റു വഴിവക്കില്‍നിണമാര്‍ന്ന
------------ദേഹിയെ നിങ്ങള്‍ ഇനി വിട്ടയ്ക്കൂ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
----------പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
--------യുടെ നാറും മാറാപ്പണിഞ്ഞിരുന്നു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
-------പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
--------രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
------പനിനീര്‍ദളം പൂകി മുഖം മറക്കൂ''
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
-------പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
------പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ടയരൂപിയാo
-------ആത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
--------തര്‍പ്പണം തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
-------വൃഥാ പച്ചരീയെള്ളും തൂകി വാമൂടെല്ലേ
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
-----------യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
---------ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയമരത്ത്
--------ചിറകിട്ടടിക്കുന്നു തെരുവിലമരും
'' വെയില്‍ തിന്നും പക്ഷി ഞാന്‍'