2014, ഡിസംബർ 12, വെള്ളിയാഴ്‌ച

'പുതിയ ബുക്കില്‍ ചേര്‍ക്കാന്‍--- first one ഇവിടം മുതല്‍
 സദ്ഗമയ''
-----------------
കാലം പകര്‍ത്തീ വീണ്ടുമൊരു അന്യായo
'സദ്ഗമ'യായുടെ കോടതിത്തിണ്ണയില്‍
കാറ്റേറ്റു ചൊല്ലിയോ ഇന്നലെ ആ തീര്‍പ്പ്
നീതിസ്വരൂപത്തിന്‍റെ നിലക്കാത്ത ജീവനം
ഇല്ല,ഞാന്‍ കണ്ടില്ല ദൂരെ ദൂരേയൊരു
ക്ഷേത്രാങ്കണത്തില്‍ പൊങ്കാലയില്‍ കൂടീ
ഒരു മാത്ര കണ്ടു അനുസ്മരിച്ചെങ്കിലും
ഒളിവാര്‍ന്നലട്ടുo ഗതകാലസ്മരണകള്‍
തുരിത്തിക്കാട്ടമ്പലക്കളരിയില്‍ മിന്നുന്ന
കാര്‍ത്തിക ഭദ്രദീപാങ്കുരങ്ങളില്‍ പോലും
സത്യനിര്‍മ്മല ന്യായങ്ങള്‍ വേദാന്തമാക്കി-
മാഞ്ഞ കര്‍മ്മസ്വരൂപന്‍റെ സുന്ദരശ്രീമുഖം
വാചാലമാകുo വചനങ്ങളെന്നും ഉദാത്തo
നീതിന്യായ വ്യവസ്ഥക്ക് നിതാന്തവാഗ്ദാനം
ശേഷിച്ചതെല്ലാo പുസ്തകത്താളില്‍ തളിച്ചിട്ട്-
പോയസ്തമിച്ചൂ,ആഴങ്ങളില്‍ നീതി സൂര്യന്‍
അനശ്വരതീര്‍പ്പുകള്‍ വാഴ്ത്തപ്പെടുമ്പോഴും
ആവലാതികള്‍ പിന്നേയും ബാക്കിയായ്‌
വിശ്വപൌരന്‍റെ മരിക്കാത്തോര്‍മ്മയില്‍
'വിധി'യുടെ വാഗ്മയ വരിമഅന്ത്യാഞ്ജലി

2014, ഡിസംബർ 1, തിങ്കളാഴ്‌ച

2--വിരഹിണി രാധ
------------------------------
തീരാത്ത നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ടിന്നും
വിരഹിണിരാധയായ്‌ തിരയുന്നു നിന്നെ ഞാന്‍
ആഷാഢമാസക്കുളിര്‍ നിലാവുകള്‍ ശ്യാമാബര-
ത്തില്‍ മുങ്ങി, ആവണിതിങ്കളും പോയൊളിച്ചു
പ്രണയാദ്രമാകുo വിരഹഗാനം മൂളി പതയുo
തിരകളായ്‌ വിജനമാം കാളിന്ദീപുളിനത്തില്‍
പ്രണവ സ്തുതികളാല്‍ ജപമാലകള്‍ കോര്ത്തു
സന്ധ്യാമലരാക്കി ദിനവും മന്ത്രങ്ങളുരുവിട്ടു
സുഖലാളനരoഗസോപാന മേടയില്‍ ആടിയ
രാസലീലാവിനോദങ്ങള്‍ വിസ്മരിച്ചോ കണ്ണാ
അഷ്ടമിനാളിലനുരാഗ വിവശനായ്‌യന്നേകീയ
കൌസ്ത്ഭo വൈഡൂര്യമായ്‌ മുലകളിള്‍ മുദ്രയും
ദ്വാരകാപുരീലെ അന്തപ്പുരo സ്വപ്നo കണ്ടില്ല
ചാര്ത്തിയ കുടമുല്ല കൊരലാരവും വേണ്ടാ-
നിശയുടെ നനവിലൊരു നിറമാല ചാര്ത്തീട്ട്
വരമായൊരു താമരത്തനുവാകാന്‍ മോഹം
മേഘo നീലിമചാലിച്ച കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുന്നു ചിരിക്കും കപോലങ്ങള്‍
രാഗമുരളികയിലൊഴുകുo പ്രണയസുധാരസം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
മദനകേളീ നീരാട്ടിലാടി ഈറന്‍തുകിലുമായ്‌-
യെന്മാദകവഷസ്സില്‍ രതിനര്ത്തുനമാടെവേ
മന്ദസ്മിതം തൂകി വിടചൊല്ലിയകലുമ്പോള്‍
മൌനനൊമ്പരത്താല്‍ ഒളിവാര്ന്നു നിന്നതും
പൊടിയുന്ന കണ്ണുനീര്തുലള്ളിയിലൊഴുകിയ
ചുടുചോര പനിനീരായ്‌ തൂകി തെളിച്ചതും
കാതോടുകാതോരം പാടിയുണര്ത്തും പ്രേമ-
ലാളനo ദേവരാഗങ്ങളായ്‌ചുണ്ടിലുരച്ചതും
ഹൃദയധമനികളിലണപൊട്ടിയ ചുടുനിശ്വനം
പുണ്യതീര്ത്ഥമായുള്ളില്‍ കുടിച്ചാശ്വസിച്ചതും
അമ്പാടിമുറ്റത്ത് അനാഥമായ്‌പൂത്തടര്‍ന്നൊരു-
കാട്ടുചെമ്പകപ്പൂവിന്‍ ദളമായ് കൊഴിഞ്ഞതും
അണയാത്ത മോഹങ്ങള്‍ അലയുമ്പോഴും നീ
പരിവേഷമോടെലിയുന്നത്ഭുതവര്ണ്ണനായ്‌
മറവിതന്‍ തീരത്ത്‌ പൂക്കും നീലക്കടമ്പുകള്‍
കദനത്തിന്‍ മിഴിപൂട്ടി തപിക്കുന്നുണ്ടിപ്പോഴും
കല്പ്പാന്തകാലത്തോളം,മന്വന്തരങ്ങളോളം
പ്രപഞ്ചം വാഴ്ത്തപ്പെടട്ടെ ഈ നഷ്ടപ്രണയം
കടലോളം കണ്ണുനീര്‍ പുഴയായൊഴുക്കി'ദേവാ-
വിധുരയായ്‌ ശിലയായ്‌ വിതുമ്പാതെ ഈ രാധ
---------------------------------------------
3-- ത്രികാലo---
സന്ധ്യകള്‍ അoബരo ചുoബിക്കും
വര്ണ്ണാ ഭ നോക്കി ഞാന്‍ നിന്നു
മുഗ്ദ്ധസൌന്ദര്യം കോരിക്കുടിച്ചിതാ
നിദ്രവെടിഞ്ഞേകയായ്‌
നവരത്നങ്ങള്‍ വാരി വിതക്കുന്ന
താരക പെണ്‍ കൊടിമാരും
മന്മതപൂജക്ക് മംഗളാരാമത്തില്‍
കാഞ്ചനo ചൂടി പ്രപഞ്ചo
ശീതളപൊയ്കയില്‍ മുങ്ങിക്കുളി-
ച്ചീറനും ചൂടി ശ്രീദേവി
ചിത്രാസനം വാഴും ശ്രീമഹാദേവന്
താലപ്പൊലിയേന്തി മേഘo
കച്ചമണികളും കസവുത്തരീയവും
പൊന്നുരുക്കി വര്‍ഷപര്‍വ്വം
സര്‍വ്വാഭരണ വിഭൂഷ്ണനായെത്തി
സര്‍വ്വേശ്വേരന്‍ പുഷ്പഹാസ്സന്‍
സ്രഷ്ട്ടിസ്ഥതിലയ സoഹാര ദേവന്മാര്‍
സിംഹാസനത്തില്‍ സ്ഥതിയായ്‌
സംക്രമകാന്തിയില്‍ ദേവാങ്കണത്തില്‍
ഞാനോരു സൗഭാഗ്യപുഷ്‌പം
--------------------------------------------
4-അമാവാസി-
--------
അപരാഹ്നം ജന്മത്തിനപരനാണല്ലോ
അപജയം സദാ കൂടെ നടക്കുന്നുണ്ട്
മുന്‍വിധികൂടാതപഹരിക്കും ജീവന്‍
മരണമേ നീ ഭൂമിയെലെന്നും നിത്യദു:ഖം
ഒരുപിടിയരിയും ഒരുനുള്ളെള്ളും
ഒരു കുമ്പിള്‍ വെള്ളവും പുഷ്ങ്ങളും
ധന്യരായ് ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്
ഈറനണിഞ്ഞെത്തും വാവുബലിക്കായ്
പോയജെന്മത്തില്‍ പൂവണിയാത്ത
കര്‍മ്മങ്ങളത്രയും ബാക്കിവെച്ചന്ത്യ-
നിദ്രപൂകിയിതാ ആറടിമണ്ണിലാരും
തുറക്കാത്തൊരു കല്ലറയില്‍ ഞങ്ങള്‍
പ്രാണന്‍ നിലച്ചു കോടിയണിഞ്ഞന്ന്
ബന്ധങ്ങളത്രയും അഗ്നിയിലുരുക്കി
ബന്ധുമിത്രാദികള്‍ വേര്‍പിരിഞ്ഞതും
തിരികെവിളിക്കാന്‍ കൊതിച്ചെത്രയോ
ദേഹിപിന്നേയും മൃത്യുവിന്‍ ചുറ്റും
കാവലായന്നു കാത്തു നിന്നിരുന്നില്ലേ
കാണാതെപോയ കിനാവൊന്നുകാണാന്‍
കണ്ണുതുറക്കട്ടോ ഈ അമാവാസിയില്‍
-----------------------------------------------------------------
5--സുരസുന്ദരി-
ചന്തമെഴുന്നൊരു സുന്ദരീ നിന്‍റെ
കണ്ണില്‍ എന്തോണോയൊരു തീഷ്ണത
കൊക്കുകള്‍ മുട്ടികുറുകുവാനാകാതെ
ഏകയായ്‌ രാക്കോലo തുളളി നില്പ്പതോ
ഇണപിരിയാതെ ഇന്നലെ ഇരുവരേയും
കനകമലയില്‍ ഞാന്‍ കണ്ടിരുന്നുവല്ലോ
കാഞ്ചനo നിന്‍ മേനിയില്‍ പൂകുവാന്‍
കൊതിയാണ്ടു മാരന്‍ ചാരേയണഞ്ഞില്ലേ
ആരു നിന്‍ ചുണ്ടത്തു മഞ്ഞളു ചാലിച്ചു
ആരു നിനക്കിന്നു പൊട്ടു കുത്തീ തങ്കo
മൊഞ്ചുള്ള മേനിയില്‍ തൊട്ടുരുമിയൊന്നു
കൊഞ്ചീകുഴയുവാന്‍ ശ്രoഗാരദാഹമോ
---------------------------------------------------------------------
6 ഗുല്‍മോഹര്‍
-------------------------
വൈകാതെ വരവായ് വസന്തോത്സവം
ഭൂമിദേവിക്കിന്നു മോഹനമദനോത്സവം
ത്രീകാലസന്ധ്യക്ക് അരുണിമ ചാര്ത്തി
താലവുമായ് കാത്തു നില്കുന്നതെന്നെയോ
കാറ്റേറ്റുപെയ്യും തുലാവര്ഷം ഇന്നലേയുo
നിന്‍റെ മേനിയഴകിനെ കണ്ടുഭ്രമിച്ചതല്ലോ
മഞ്ഞുതുള്ളിയോടൊപ്പം കാറ്റേറ്റു സദാ
കദനമായ്‌മണ്ണിലേക്കെന്തിനു മരിച്ചുവീണു.
ആയുസ്സിന്‍ പുസ്തകത്താളില്‍ കാലo
നിനക്കെന്തേ അല്പ്പായുസ്സ് കുറിച്ചുവെച്ചു
വിലപേശിവില്ക്കുവാനാകാതെ നിന്‍റെ
ചാരുതനോക്കി കൊതിക്കുന്നു കാണികള്‍
ചെറുമക്കളെയെത്ര പെറ്റുപെരുകീട്ടും
ചിരിതൂകി ചിരകാലം വാഴുവാനാകാതെ
മധുര മനോഹര ദ്രശ്യഭംഗിയാല്‍ സരളേ
കാവ്യചേതനക്കു നീയെന്നും സുരസുന്ദരി
വികലമായ്‌ നടമാടും ആകുലതക്കൊപ്പം
നിണപുഷ്പ സപര്യയില്‍ അമ്പരപ്പിക്കിലും
ത്വരിതമായാര്ക്കും തളച്ചിടാനാകാതെ നീ
തണലേകിവന്നു വിളങ്ങുന്നു കുടപോലെ
സ്വപ്നസാനുക്കളില്‍ പ്രണയമണികളായ്
വര്ണ്ണദളങ്ങള്‍ വാരിവിതറി നീയെത്തിലും
ഹിമകണങ്ങളെപുല്കി നീപൊഴിയുമ്പോള്‍
നിറയും മനസ്സിനു വീണ്ടും ശുഭപ്രതീക്ഷകള്‍.
വിദാഹത്തില്‍ വിദൂരയായ്‌തുളളിതുളുമ്പവേ
അകതാരിലുറയുന്ന തേന്‍കണം നുകരാനായ്
ഒരു കൊച്ചുശലഭമായ് ഇരുളിന്‍റെ മറതേടി
പാറിപ്പറക്കുന്നൊരു പ്രാണപ്രേയസ്സി ഞാന്‍
മൗനം ഹിമകണങ്ങളായലിയുo പ്രിയസഖീ
വിധിയെ പഴിചാരി വിലപിക്കയെന്തിന്
ഉഷസ്സുചായും രഥചക്രഭ്രമണപഥങ്ങളില്‍
നമുക്ക് മധുനുകര്‍ന്നലിയാം പരസ്പരം
ചൈത്രo ചാലിക്കും പ്രണയവര്‍ണ്ണങ്ങള്‍
പൂനിലാവില്‍ പൂക്കും ഉന്മാദമോഹനി
പൂഞ്ചോലയില്‍ ഒളിപ്പിക്കും കനകകാന്തി
പ്രേമവര്ഷമായ് പെയ്‌തിറങ്ങo രാവില്‍
---------------------------------------------------------------
7-- നയനമനോഹരി
-----------------------
നീലഗിരിയുടെ ആരാമ ശ്യoഗപഥങ്ങളില്‍
കാറ്റിലാടിപ്പൂത്തുലയും നീലകുറുഞ്ഞികള്‍
വിടരൂ മണിമലകളില്‍ കരളിനുകുളിരായ്
സത്യമൊന്നോതി നീ നിറകണിയായെത്തി
ഗന്ധരാജ്ജിയായ്‌പരിലസിക്കാതെ വാഴും
നയനമനോഹര വിരാജിത വസന്തമല്ലോ!
വിധിതന്‍ കൂരഹസ്തമേറ്റ് വിമലേ നാളെ
വിരഹഗാനംമൂളി ഭൂവില്‍ പിടഞ്ഞു വീഴും
ആശകള്‍ ആയിരം ഉള്ളിലുണ്ടെങ്കിലും
ആരും ഗണിക്കില്ല പൂജക്കെടുക്കുവാന്‍
താരകംപോല്‍ വിരിയുന്ന വര്ണ്ണച്ചാരുത
കോരിക്കുടിക്കുo കണ്‍കളാല്‍ കാണികള്‍
ചൊടികളിലിറ്റുന്ന സരളമാം മധുവൂറി
മൊഴിയട്ടെ ഞാനൊരു പ്രണയകാവ്യo
അഴകിന്‍റെ നിറകുടം മദഗന്ധപുളിനമായ്‌
ഓഴുകുന്നുണ്ടൊരു പ്രേമകവിതപോലെ
പറയാതെ,അറിയാതെ മാറോടെചേര്‍ന്ന്
മധുവിധുരാത്രിയില്‍ മയങ്ങിവീഴേ നിന്‍
വിരിയും വാടാമലരാച്ചൊടികളില്‍
മടിയാതെ ,കൊതിയോടൊരുമ്മ വെച്ചു
രാവേറിവൈകി പുലരിയുണരുമ്പോള്‍
ആവര്ത്തനങ്ങളാല്‍ വിരസതയേറുമോ!
ഒരുമയാല്‍ മനമാകെ തുളളിത്തുളുമ്പുന്നു
ഓമാനിക്കാനെന്നും കൂടെ ഞാനുണ്ടാകും
അനുരാഗമതിസുഖശയ്യാതലങ്ങളി വന്നു
വര്‍ഷിപ്പൂ വാസുരപൂക്കളായ്‌ സുമലതേ
ചന്ദ്രികതഴുകിടും രാവിലാത്മരതിയേറ്റു
അനുഭൂതിയിലമരുo മദനമോഹനയാമം !
സൌഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന-
സൌന്ദര്യസൌഭഗം സുന്ദരീ നിന്‍മുഖം
കൈയ്യില്‍ ഹിരണ്‍മയത്താലവുമായ്‌
ആനന്ദലഹരിയില്‍ ആറാടിനില്പ്പതോ !
പൂനിലാവില്‍ പൂത്തുവിരിഞ്ഞോരു
സുരഭീസാരസനവ പൂവുടലോ കനകേ
മാനസക്ഷേത്രക്കുളിരില്‍ കുളിച്ചുവാ
തമസ്സിലും തളരാത്ത താരുണ്യദേവത !
സിന്ദൂരവര്ണ്ണത്താലരികത്തണഞ്ഞെന്‍റെ
സ്വരലോകസുന്ദരീ പുഷ്പ കന്യകേ
നിന്‍റെ നിറമൂറും മേനിയില്‍ ഒരുകുളിര്‍-
തെന്നലായ്‌ തഴുകട്ടെ ഞാനീപൂനിലാവില്‍
കൊഴിയുന്ന പൂവിനെ നോക്കി നോക്കി
കരയുവാനിന്നീ മണ്ണിലൊരു കവിയുമില്ല
വിരഹിണീ നിന്‍റെ വരുംകാലവിഗതികള്‍
ഓര്‍ത്തു ഞാനീ ഉദ്യാനത്തില്‍ തളര്‍ന്നിരിപ്പൂ
---------------------------------------------
ഒരുവേള ഞാനൊരു കുളിരലയായ്‌
പൊതിയട്ടെ ഇന്നത്തെ ശുഭരാത്രിയില്‍
നുകരാത്ത പൂവിന്‍റെ മകരന്ദമായ്
പ്രണയ വീഞ്ഞല്പം പകരട്ടെയോ
സ്നേഹത്തിന്‍ ഗീതികള്‍ മീട്ടി മീട്ടി
വര്‍ഷസിന്ദൂരം പൊതിയട്ടെയോ
അസുലഭ മോഹന സൌഭാഗ്യമായ്
മാനസമണിച്ചെപ്പ്‌ തുറക്കട്ടെയോ!
സുന്ദരി പൂവേ സുരപുഷ്പഗന്ധീ !
നിന്‍ കവിള്‍ എന്തേത്തുടിച്ചുചോന്നു
തൊടിയിലെ വാടാമധുമോഹിനീ
കോമളമുകുളo നുണഞ്ഞതരോ !
മകരന്ദമൂറുവാന്‍ മധുപന്‍ വന്നോ
മണിമുത്തo തന്നു തലോടിയില്ലേ
അന്തിക്കതിരുകള്‍ നിന്‍റെയുള്ളില്‍
പ്രണയപരാഗം നടത്തിപോയോ!
കാന്തിയില്‍ നീയെത്ര സീമന്തിനി
വര്ണ്ണത്തിലോ വിശ്വവിലാസിനി
വിണ്ണിലെ താരകള്‍ നിന്നെ നോക്കി
തഴേക്ക്‌ പോരാന്‍ രമിച്ചുനില്പ്
------------------------------------------------------------
12--- ആട്ടക്കളരി
---------------------------------
ഇനിയത്ര ദൂരം പറക്കുവാനാകാതെ
മാത്രപോലും നിനയ്ക്കുവാനാകാതെ
വഴിവക്കിലേകയായ് നിലതെറ്റി വീഴുo
ചിറകറ്റുപോയോരു നിശാശലഭമാണു നീ
സമദൂരo തഞ്ചത്തില്‍ പാറിവന്നവന്‍റെ
കരളിലൊരണുവായ്‌ പ്രാപിച്ചതറിയാതെ
ഭുവനയില്‍ ഏകയെന്നറിയാതെ പിന്നെയും
തനുവിലുമനുരാഗലോലയായ് കൂടിയോൾ
വരുമോരു കാലമീ ജീവനും തൂക്കി നീ
വിപണിയിൽ വിറ്റു പണമാക്കി മാറ്റവേ
വിലപിക്കുവാനും കഴിയാതെ നിശ്ചലം
ശരമേറ്റു പിടയും പക്ഷിയായുലകിൽ
ആട്ടക്കളരിയില്‍ കഥയേതുമറിയാതെ
വേഷങ്ങള്‍ ഓരോന്നഴിച്ചു ഞാനാകിലും
കാലചക്രത്തിന്‍ പരിവേഷമറിയുവാന്‍
വെട്ടിപ്പൊളിക്കണോ ചങ്ങലപ്പൂട്ടുകള്‍
വേണ്ടയെനിക്കൊരു സ്വപ്നമഞ്ജങ്ങളും
വെട്ടിത്തിളങ്ങുന്ന തൂവലെന്നാകിലും
കത്തിക്കരിയട്ടെ കാണാപതംഗങ്ങൾ
മുഗ്ദ്ധയാണെങ്കിലും തീരട്ടെയീജന്മം
13 --സ്വാമി അയ്യപ്പന്‍
--------------------
കാലം കലിയുഗം കല്മഷം തീര്ക്കുവാന്‍
കാരണനായിതാവന്നൂ ഹരിഹരനയ്യപ്പന്‍
ജ്ഞാനത്തിന്‍ സാഗരന്‍ സ്നേഹത്തിന്‍-
ധര്‍മ്മജന്‍,പാരിന്‍റെ ദിവ്യജ്യോതിരൂപന്‍
ചിത്തം പവിത്ര മന്ത്രമുരുവിട്ടു ദു:ഖത്തെ-
യാറ്റി നീ സര്വ്വ വിശ്വത്തെ രക്ഷിപ്പോന്‍
പാവം പരിയാരരക്ഷക്കായ് പാരിതില്‍
പാവന വ്യാപിയായ്‌ സംഭൂജ്യനായവന്‍
സര്‍വ്വേശ്വരന്‍ സ്വാമി സത്യസ്വരൂപന്‍
മാമലവാഴുന്ന ദേവ ദിവ്യപ്രഭാമയന്‍
ഉത്തുംഗമാമൊരു ഭക്തിസങ്കല്പ്പം സദാ-
ഉത്ഭവിച്ചീടുന്നു സുസ്ഥിര സാരമായ്‌
ഇന്നോളമുള്ളിലെ ദുരാചാരങ്ങളെ
പാടേയൊഴുക്കി ശുദ്ധിവരുത്തേണo
ചിന്താസ്വരൂപത്തില്‍ മിന്നിത്തിളങ്ങുന്ന
കാവ്യപുരാണത്തെ കണ്ടെത്തിയേകേണo

2014, നവംബർ 20, വ്യാഴാഴ്‌ച

ഇണക്കിളികള്‍----
----------------
സൗഹൃദസോപാന മുത്തുക്കുടചൂടി
പാനപാത്രത്തില്‍ നീന്തിക്കുടിച്ചിളം
ഹൃദയധമിനികളില്‍ പനിനീരിറ്റി
സുരഭിയില്‍ സല്ലാപമാടിവിളങ്ങി

വിണ്ണിലുദിക്കുന്ന ചന്ദ്രകാന്തക്കല്ല്
കനകനിലാവില്‍ കാന്തി പൊഴിക്കേ
കുങ്കുമലേപം പൂകിയ പൂക്കരളില്‍
പൂത്തുലയുന്നു മധുരപ്രതീക്ഷകള്‍

പൂവണിക്കാടാകെത്തഴുകി നീളേ
പൊന്നശോകതളിരിളം ചില്ലമേല്‍
സ്നേഹനൂലിഴ പിന്നി കൂടുകെട്ടി
രാപ്പാര്‍ക്കുo പൊന്‍പുലരിക്കായ്

ചിരകാലസ്വപ്നങ്ങള്‍ കതിരാടുന്നു
അനുരാഗ സിoഫണി മുഴങ്ങീടുന്നു
ഒരുമയിലരുമയായ്‌ പാരിടത്തില്‍
തത്തിക്കളിച്ചു വിലസുന്നു ഞങ്ങള്‍

താരസുന്ദരി
-----------------------  

സുരസുന്ദരീ നിന്‍ കരിമിഴിയില്‍
വിരുയുന്നതേതൊരു പ്രണയഗാഥ
മധുരാനുരാഗത്തിന്‍ പല്ലവിയോ
അതോ വിരഹഗീതത്തിന്‍ ചരണമോ!

അനന്തമാo ആകാശവീഥിയില്‍ നിന്‍
വെണ്‍ തൂവല്‍ വിരിച്ചാടിടുമ്പോള്‍
വെട്ടിത്തിളങ്ങുന്നു പ്രപഞ്ചമാകേ
കേദാരഭൂമിക്ക് വസന്തോല്‍സവം

നീയൊന്നു മൂളിതാണുപ്പറന്നിര്‍ന്നാല്‍
നീലിമയോലും കരിക്കടലലലകള്‍
താണ്ഡവമാടുo കനകാരവത്താല്‍
ചോക്കുന്നന്തിക്ക്സിന്ധൂരവര്‍ണ്ണമായ്

ഉമ്മവെച്ചുണര്‍ത്തേണ്ട കപോലവം
കരസ്പര്‍ശനമേറ്റിട്ടു നാളേറെയോ!
ഏകാകിനീ നിന്‍റെ തങ്കതാരുണ്യത്തില്‍
കൊതിപൂണ്ടു നില്ക്കുo മാരനെവിടെ
അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു കാവ്യപ്രയാണം
വാഗ്ദേവതാ വരലക്ഷ്മീ സ്വരസാകല്യം
മാനസക്ഷേത്രത്തിൽ പ്രഭാപൂരപുഷ്ക്കലം.
ആദിപ്രകൃതിതൻ സർഗ്ഗവൈദഗ്ദ്ധമേ
തൂലികത്തുമ്പിലൂടുതിരുന്ന രൂപതേ
ക്ഷതമേറ്റു തളരുന്നീജീവാത്മവിന്‌
വരമായ്യ്‌ വർഷിപ്പൂ ശതനാമ മന്ത്രo
കാവ്യകനകാംഗിതേ കുലാംഗനായൈ
സർവ്വവിജ്ഞാന ജപാകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കാര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം
"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രയാണം
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം
സ്വാമി അയ്യപ്പന്‍
--------------------
കാലം കലിയുഗം കല്മഷം തീര്‍ക്കുവാന്‍
കാരണനായിതാവന്നൂ ഹരിഹരനയ്യപ്പന്‍
ജ്ഞാനത്തിന്‍ സാഗരന്‍ സ്നേഹത്തിന്‍- 
ധര്‍മ്മജന്‍,പാരിന്‍റെ ദിവ്യജ്യോതിരൂപന്‍
ചിത്തം പവിത്ര മന്ത്രമുരുവിട്ടു ദു:ഖത്തെ-
യാറ്റി നീ സര്‍വ്വവിശ്വത്തെ രക്ഷിപ്പോന്‍
പാവം പരിയാരരക്ഷക്കായ് പാരിതില്‍
പാവന വ്യാപിയായ്‌ സംഭൂജ്യനായവന്‍
സര്‍വേശ്വരന്‍ സ്വാമി സത്യസ്വരൂപന്‍
മാമലവാഴുന്ന ദേവ ദിവ്യപ്രഭാമയന്‍
ഉത്തുംഗമാമൊരു ഭക്തിസങ്കല്പ്പം സദാ-
ഉത്ഭവിച്ചീടുന്നു സുസ്ഥിര സാരമായ്‌
'''''ഇന്നോളമുള്ളിലെ ദുര്‍വിചാരങ്ങളെ
പാടേയൊഴുക്കി ശുദ്ധിവരുത്തേണo
ചിന്താസ്വരൂപത്തില്‍ മിന്നിത്തിളങ്ങുന്ന
കാവ്യപുരാണത്തെ കണ്ടെത്തിയേകേണo'''''

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

എന്‍റെ ഈ കവിത കവി അയ്യപ്പന്‍റെ ആത്മാവിന് സമര്‍പ്പിച്ചുകൊള്ളുട്ടെ! ഒരു തുളളി കണ്ണീര്‍ പോലും എനിക്കായ്‌ ആരും പൊഴിക്കരുതേ-------കവി അയ്യപ്പന്‍
അന്ത്യയാത്രാമൊഴി
==============
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
--------- മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
--------അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
------------ രാപ്പര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
---------തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
---------തീറെഴുതാനും എനിക്കൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കീറിയ
--------വേഷങ്ങളോരോന്നഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
--------ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
ബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാനെ-
------------ഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
----------- സ്വത്തിനായാരും വരില്ല മേലിൽ
കേള്‍ക്കാന്‍ മടിക്കുന്ന ഭാവസ്തുതികളും
-----------അoഗീകാരവും വേണ്ടെനിക്ക്
പൊരിയുo വയറിന്‍റെ ഉള്‍വിളി കാതോര്‍ത്തു
-----------പിടയുന്ന മനസ്സോടലഞ്ഞിരുന്നു
തെരുവിലനാഥമായ് ദേഹം വിറച്ചപ്പോള്‍
-----------അപരനെന്നുറക്കെ പുലമ്പിയില്ലേ!
പകലുകള്‍ പതിവായ്‌ പരതി നടന്നപ്പോള്‍
--------- വെയിലേറ്റു വാടിത്തളര്‍ന്നിരുന്നു
പിണമായ് പലദിനം മഞ്ഞില്‍ മലക്കുമ്പോള്‍
---------ശൈത്യത്തില്‍ മരവിച്ചുറഞ്ഞുപോയ്
കാലത്തിന്‍ അമ്പേറ്റു വഴിവക്കില്‍നിണമാര്‍ന്ന
------------ദേഹിയെ നിങ്ങള്‍ ഇനി വിട്ടയ്ക്കൂ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
----------പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
--------യുടെ നാറും മാറാപ്പണിഞ്ഞിരുന്നു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
-------പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
--------രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
------പനിനീര്‍ദളം പൂകി മുഖം മറക്കൂ''
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
-------പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
------പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ടയരൂപിയാo
-------ആത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
--------തര്‍പ്പണം തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
-------വൃഥാ പച്ചരീയെള്ളും തൂകി വാമൂടെല്ലേ
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
-----------യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
---------ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയമരത്ത്
--------ചിറകിട്ടടിക്കുന്നു തെരുവിലമരും
'' വെയില്‍ തിന്നും പക്ഷി ഞാന്‍'

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

വിരഹിണി രാധ
------------------------------
തീരാത്ത നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ടിന്നും
വിരഹിണിരാധയായ്‌ തിരയുന്നുനിന്നെ ഞാന്‍
ആഷാഢമാസക്കുളിര്‍നിലാവുകള്‍ ശ്യാമാബര-
ത്തില്‍ മുങ്ങി, ആവണിതിങ്കളും പോയൊളിച്ചു

പ്രണയാദ്രമാകുo വിരഹഗാനം മൂളി പതയുo
തിരകളായ്‌ വിജനമാം കാളിന്ദീപുളിനത്തില്‍
പ്രണവ സ്തുതികളാല്‍ ജപമാലകള്‍ കോര്‍ത്തു
സന്ധ്യാമലരാക്കി ദിനവും മന്ത്രങ്ങളുരുവിട്ടു

സുഖലാളനരoഗസോപാന മേടയില്‍ ആടിയ
രാസലീലാവിനോദങ്ങള്‍ വിസ്മരിച്ചോ കണ്ണാ
അഷ്ടമിനാളിലനുരാഗ വിവശനായ്‌യന്നേകീയ
കൌസ്ത്ഭo വൈഡൂര്യമായ്‌ മുലകളില്‍മുദ്രയും

സ്വപ്നേനെകണ്ടില്ലദ്വാരകാപുരീലെ അന്തപ്പുരo
ചാര്‍ത്തിയ കുടമുല്ല കൊരലാരവും വേണ്ടാ-
നിശയുടെ നനവിലൊരു നിറമാല ചാര്‍ത്തീട്ട്
വരമായൊരു താമരത്തനുവാകാന്‍ മോഹം

മേഘo നീലിമചാലിച്ച കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുന്നു ചിരിക്കും കപോലങ്ങള്‍
രാഗമുരളികയിലൊഴുകുo പ്രണയസുധാരസം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
എന്‍റെ ഈ കവിത കവി അയ്യപ്പന്‍റെ ആത്മാവിന് സമര്‍പ്പിച്ചുകൊള്ളുട്ടെ! ഒരു തുളളി കണ്ണീര്‍ പോലും എനിക്കായ്‌ ആരും പൊഴിക്കരുതേ-------കവി അയ്യപ്പന്‍
അന്ത്യയാത്രാമൊഴി
==============
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
--------- മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
--------അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
------------ രാപ്പര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
---------തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
---------തീറെഴുതാനും എനിക്കൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കീറിയ
--------വേഷങ്ങളോരോന്നഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
--------ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
ബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാനെ-
------------ഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
----------- സ്വത്തിനായാരും വരില്ല മേലിൽ
കേള്‍ക്കാന്‍ മടിക്കുന്ന ഭാവസ്തുതികളും
-----------അoഗീകാരവും വേണ്ടെനിക്ക്
പൊരിയുo വയറിന്‍റെ ഉള്‍വിളി കാതോര്‍ത്തു
-----------പിടയുന്ന മനസ്സോടലഞ്ഞിരുന്നു
തെരുവിലനാഥമായ് ദേഹം വിറച്ചപ്പോള്‍
-----------അപരനെന്നുറക്കെ പുലമ്പിയില്ലേ!
പകലുകള്‍ പതിവായ്‌ പരതി നടന്നപ്പോള്‍
--------- വെയിലേറ്റു വാടിത്തളര്‍ന്നിരുന്നു
പിണമായ് പലദിനം മഞ്ഞില്‍ മലക്കുമ്പോള്‍
---------ശൈത്യത്തില്‍ മരവിച്ചുറഞ്ഞുപോയ്
കാലത്തിന്‍ അമ്പേറ്റു വഴിവക്കില്‍നിണമാര്‍ന്ന
------------ദേഹിയെ നിങ്ങള്‍ ഇനി വിട്ടയ്ക്കൂ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
----------പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
--------യുടെ നാറും മാറാപ്പണിഞ്ഞിരുന്നു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
-------പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
--------രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
------പനിനീര്‍ദളം പൂകി മുഖം മറക്കൂ''
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
-------പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
------പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ടയരൂപിയാo
-------ആത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
--------തര്‍പ്പണം തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
-------വൃഥാ പച്ചരീയെള്ളും തൂകി വാമൂടെല്ലേ
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
-----------യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
---------ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയമരത്ത്
--------ചിറകിട്ടടിക്കുന്നു തെരുവിലലയുo
''വെയില്‍ തിന്നും പക്ഷികള്‍''
'വെയില്‍ തിന്നും പക്ഷികള്‍''

2014, ജൂലൈ 18, വെള്ളിയാഴ്‌ച

ദേവാങ്കണം---(ഒരിക്കല്‍കൂടി)

സന്ധ്യാംബരം ചുംബിച്ചുതലച്ചായ്ക്കു-
ന്നാദിത്യ ദേവമയൂഖസുക്ഷമയാലേ
തങ്കനിലാവിലും പാര്‍വ്വണശശിലേഖ
നെഞ്ചിലേറ്റി നിറപൊന്‍താരകങ്ങളെ

ആകാശഗംഗയില്‍ വൈഡൂര്യരത്നാമൃതം
തുഷാരബിന്ദുക്കളായ് വീണുടയവേ
ദേവാoഗനേ ദേവീ സുധാവര്‍ഷമായ്
പാതിരാത്തോണിയിലാഗമിച്ചാലും

ഋതുസാംഗമ ശയനമന്ദിരത്തില്‍
ചൈത്രപൌര്‍ണ്ണമി രതിനൃത്തമാടവേ
പാല്‍ക്കടലായൊഴുകും നിന്‍ ചാരുത
കോരിക്കുടിക്കും മേഘവര്‍ണ്ണപ്രപഞ്ചം

സാഗരങ്ങളില്‍ ഗഗനപദവിന്യാസം
സ്വപ്നവീചികളില്‍ ത്രിസന്ധ്യാസംക്രമം
നിശാചരിതങ്ങളില്‍ നയനമോഹനം
നീഹാരസാനുക്കളില്‍ സ്വര്‍ണ്ണസിന്ദൂരം

ചിത്രകംബള ചിന്മയചിത്രദേവാസനം
ശ്രീരാഗചന്ദന സുഗന്ധഭൈരവരാഗം
ജന്മസാഫല്യചിദാനന്ദചരിതസാഫല്യം
മോക്ഷദായകം ഭുവനദേവാങ്കണo ഭാസുരം
ആന്ദോളനം 

പ്രിയതരമാം കിളികൊഞ്ചലിനുള്ളിൽ 
മധുരം നിറയുന്നൊരു മൃദു മന്ത്രണം 
വിദളo പൊട്ടി വിരിഞ്ഞൊരാച്ചുണ്ടില്‍
പ്രണയ പരാഗത്തിൻ ആന്ദോളനം 

വിടരാൻ വെമ്പലായ് കഞ്ചുകം മൂടി
നിഴലിച്ചു മെയ്യിൽ ഇരു നീർമാതളം
നീലിമ നെയ്താ കരിമിഴിക്കുള്ളിലും
ധനുമാസ രാവിന്‍റെ തിരുവാതിര

താരുണ്യ നിറകുടം ഉടഞ്ഞ കൂന്തലിളക്കി
ത്രസിപ്പിക്കുന്നതുo കണ്ടൂ നിതംബത്തിൽ
വിസ്മയിപ്പിച്ചൂ, വിരാജിച്ചു യൗവ്വനം
ഉന്മാദ രാത്രിയില്‍ പൂനിലാ ചന്ദ്രിക

കാറ്റേറ്റു പെയ്യും തുലാവർഷ മേഘങ്ങള്‍ -
പകരുന്നുമെയ്യില്‍ പവിഴമണിമുത്തുകള്‍
അനുരാഗമോഹനാംഗിയെൻ പൊയ്കയിൽ
വിരിയാൻ കൊതിച്ചുണരും നീലാംബുജം

2014, ജൂൺ 7, ശനിയാഴ്‌ച

സുഹൃത്തുക്കളെ , 
ഈ ജൂണ്‍ 8 ന്,നാളെ ഞായറാഴ്ച, തൃശൂര്‍ കേരള സാഹിത്യ അക്കാഡമിയില്‍ - വൈയിലോപ്പളളി ഓടിറ്റോറിയത്തില്‍ 'കിലുങ്ങാത്ത ഓട്ടുവളകള്‍' എന്ന എന്‍റെ നോവല്‍ പ്രശസ്ത കവി ശ്രീ രാവുണ്ണിയുടെ അധ്യക്ഷതയില്‍ സുപ്രശസ്ഥ തിരക്കഥക്രിത്ത് ശ്രീ ജോണ്‍ പോള്‍ ആദ്യപ്രതി ആരാധികനായ സിനിമാ സംവിധായകന്‍ ശ്രീമോഹന് നല്കി പ്രകാശനം ചെയ്യുന്നതാണ്.എല്ലാവരേയും സദയം ഈ വേദിയിലേക്ക് ക്ഷണിക്കുന്നു. 
കിലുങ്ങാതെ പോയ ഓട്ടുവളകളെ - ശക്തി ആയ ഒരുസ്ത്രീ കഥാപാത്രമായ - മാലതീവര്‍മയിലുടെ ഈ നോവലില്‍ എല്ലാവര്‍ക്കും ദര്‍ശിക്കാന്‍ കോട്ടക്കല്‍ ചിത്രരേശ്മി ബുക്സിലൂടെ അവസരo ഒരുങ്ങുന്നു

കിലുങ്ങാത്ത ഈ ഓട്ടുവളകളെ അണിയുവനും അനുഗ്രഹിക്കുവാനും എന്‍റെ പ്രിയപ്പെട്ട എല്ലാ കൂട്ട്കാരെയും ഈ വേദിയിലേക്ക് ഒരിക്കല്‍കൂടി ക്ഷണിക്കുന്നു. ...വരുമല്ലോ ....തിര്‍ച്ചയായും പ്രതീക്ഷിക്കുന്നു. വരില്ലേ!

സസ്നേഹം
രാധാമണി പരമേശ്വരന്‍.

2014, മേയ് 15, വ്യാഴാഴ്‌ച

പ്രണയമണികള്‍
നിളയുടെ നീരാട്ടു മഹോത്സവം 
മഴയുടെ നര്‍ത്തന മദനോത്സവം
തഴുകുന്നു പുഴയുടെ പരിരംഭണം
വര്‍ഷകനകധാരാ സുഖലാളനം
ഇവടെ സാഗര സംഗമ സമാഗമം

ഇളകും ജലരേഖ ഇതളായ് തിളങ്ങും
മാദകതിടമ്പായലിയുന്നു ഭുവനം
ഭാരതചിത്രപ്പുഴക്കടവില്‍ കേളിലയം
വരിക മദാലസേ മന്ദാകിനിയായ്
മന്ദസമീരേ മധുമൊഴി മൃദുലേ-------

സാരസ നീരസ കല്ലോലിനീ നിന്‍റെ
ഹൃദയമര്‍മ്മരം പ്രണയാമൃതം
പ്രേമധാരയായ് പൊതിയൂ മോഹനി
നീന്തിത്തുടിച്ചോടി ചാരത്തണയൂ നീ
അധരാഭിഷേകം, നീയിന്നേകുന്നു
ആനന്ദപൂര്‍ണ്ണകുംഭാഭിഷേകം

മധുവിധു ആലസ്യ സുഖാനുഭൂതിയില്‍
മടിയില്‍ തളര്ന്നു പുണര്‍ന്നൊഴുകവേ
കുഴഞ്ഞാടി കുളിരേകി നേരും സൌഭഗം
പൊട്ടിച്ചിരിക്കുo ചിലങ്കയില്‍ കോര്‍ക്കുന്നു

എങ്കിലും ഓമലേ നനവൂറും കദനങ്ങള്‍
കാണാക്കനിയായ് കരളിലൊളിപ്പിക്കെ
കരയിലീ കാമുകന്‍ അലിവോടെ പൊന്നേ
നിദ്രാവിഹീനനായ്‌കൊതിപൂണ്ടുനില്പ്പൂ
മഴത്തുള്ളി


അന്തി പൂമണംതൂകി അനുരാഗവതിയായ്
അരികിലെത്തുമെന്‍ പ്രിയതോഴി മാരിയാണവള്‍
ആകാശത്തേരില്‍ ശ്രീരാഗമായ് ശാന്തിയായി
പെയ്തിറങ്ങുമെന്‍ മോഹിനിയാണവള്‍

ഈറനുടുത്ത് നനഞ്ഞൊട്ടിയാമടിത്തട്ടില്‍
ഒരു കൊച്ചുമോഹമായ് ഉണരട്ടെ ഞാനിന്ന്
സംഗീതമായ്നിന്‍ വിരല്‍ത്തുമ്പു മീട്ടുമ്പോള്‍
പഞ്ചേന്ദ്രിയങ്ങളില്‍ പൂക്കുന്നു രോമാഞ്ചം

കൊതിതീരുവോളം ആ മിഴിയിലുതിരുന്ന
പനിനീര്‍കണങ്ങളെ മൊത്തിക്കുടിക്കട്ടെ
വരണ്ടുപോയെന്‍ മാനസ മലര്‍വാടിയാകെ
നിന്നെ കൈക്കുമ്പിളില്‍ കോരി നനയ്ക്കട്ടെ

ഭവനമാം കോവിലിന്‍ മുറ്റത്തു നീയെന്‍റെ
കണ്‍മണിയായ്‌ പിറന്നുവീണിടുമോ!
വിടരുന്ന പൂവിതള്‍ പുല്കുമ്പോഴോ
നിന്‍റെ മനമാകെ മകരന്ദം വന്നു നിറയുമോ!

തുമ്പുകെട്ടാത്ത കാര്‍മുകിലഴിച്ചിട്ട്‌
സംഹാരതാണ്ഡവമാടിത്തകര്‍ക്കുമ്പോള്‍
മാനവര്‍ നിന്നെ നൊമ്പരക്കണ്ണീരായ്
ശപിക്കുമോ ചൊല്ലുയെന്‍ തങ്കമേ.

തഴുകുന്നു നിന്നെ ഞാന്‍ ഇരുകൈകളും നീട്ടി
മോഹബാഷ്പമായ് കോരി മുഖം മിനുക്കട്ടെ
നനയ്ക്കുന്നു ചുണ്ടിണ, നിറയ്ക്കുന്നു ഹൃത്തടം
ശ്യാമസന്ധ്യയില്‍ പുണരുന്നു നിന്നെ ഞാന്‍

വരുമോ നീ പതിവായെന്‍ പടിവാതിലില്‍
മധുരശ്രുതിമീട്ടി വെണ്മുത്തായ് കൊഴിയുമോ!
പൊന്‍ചിലമ്പണിയിക്കാം നാദമായ് നീയെന്നെ
ആനയിക്കില്ലേ, നിന്‍ അന്തപുരങ്ങളില്‍

ഇടവപ്പാതിയില്‍ തുള്ളിത്തുളുമ്പി നീ
സാഗരമാകെ നിറച്ചുമടങ്ങുമ്പോള്‍
ആത്മാവിലൂറും അനുഭൂതി ആരാധനയായ്
തൊഴുതുനില്‍ക്കുന്നു ഞാന്‍ ജന്മാന്തരങ്ങളായ്

2014, മേയ് 13, ചൊവ്വാഴ്ച

ഊഷരം

തോരാത്ത ദുഖമാണെന്‍റെ ദുഖം
തീരാത്ത മോഹമാണെന്‍റെ മോഹം
എഴുതാത്ത കാവ്യമാണെന്‍റെ കാവ്യം
നിലയ്ക്കാത്ത താളമാണെന്‍റെ താളം

പെയ്തൊഴിയാത്തൊരു മനസ്സാണിത്
ഒഴുകിത്തീരാത്തൊരു പുഴയാണിത്
ഓര്‍മ്മകളുറങ്ങുന്നൊരു ശിരസ്സാണിത്
കണ്ണുനീര്‍ വറ്റാത്തൊരു കടലാണിത്

കേട്ടുതീരാത്തൊരു ഭാവസ്തുതിയാണിത്‌
കവിത വിരിയുന്നൊരു കരളാണിത്
കണ്ടുതീരാത്തൊരു ശില്‍പകലയാണിത്‌
കദനമൊടുങ്ങാത്തൊരു തപസ്സാണിത്

കൊഴിഞ്ഞുതീരാത്തൊരു കൊമ്പാണിത്
കൊയ്തുതീരാത്തൊരു നിലമാണിത്
എയ്തുതീരാത്തൊരു ശരമാണിത്
എരിഞ്ഞുതീരാത്തൊരു ചിതയാണിത്‌

എണ്ണിയാല്‍ഒടുങ്ങാത്തതാരകള്‍ വിണ്ണില്‍
വാരിയാല്‍ തീരാത്ത മണ്‍തരി ഭൂമിയില്‍
കോരിയാല്‍ വറ്റാത്ത നീരിവിടാഴിയില്‍
മരിച്ചാല്‍ മാറാത്ത വേദനയാണുള്ളില്‍
അശ്രുപൂജ

ശുദ്രകോടി പുതച്ചിമരണ്ടും പൂട്ടി
കത്തിനില്‍ക്കുന്നനിലവിളക്കു സാക്ഷി
മാരതമായ് കിടക്കുന്നമ്മയോടു മാ-
പ്പിരക്കുന്നൊരു മകളാകുമല്ലോ ഞാന്‍
അസ്ഥിനുറുങ്ങുന്നാത്മസംഘര്‍ഷത്താലേ
ആകെത്തകര്‍ന്നരങ്ങത്തു നിന്നനേരം
രക്തബന്ധങ്ങളെത്തഴുകിയൊഴുകും
സ്നേഹതീര്‍ത്ഥം കോരി മൂര്‍ദ്ധാവിലിറ്റിച്ചു
എങ്ങോനിന്നോരിടിമുഴക്കംപോലെ കാ-
തും തുളച്ചാ ദുഖവാര്‍ത്ത വന്നെത്തി
അമ്മ മരിച്ചെന്ന പരമാര്‍ത്ഥമോതി
അന്തരംഗമാകെയതേറ്റുചൊല്ലി
ആരോ ഒരാളെന്‍റെ മേനിത്തലപ്പിനെ
മെല്ലെത്തഴുകിയാശ്വസിപ്പിച്ചീടുകില്‍
ചേതോവികാരത്താല്‍ കണ്ണീര്‍പുഴ താനേ
കുത്തിയൊലിച്ചു കവിള്‍ച്ചാലിലൂടെ
കമ്മബന്ധങ്ങള്‍ കാണാതെപോയെന്‍റെ
അമ്മയെന്നെ കാണാന്‍ കൊതിച്ചിരുന്നില്ലേ ?
ജീവിതപുസ്തകത്താളിലെ തെറ്റുകള്‍
ആരുമൊരിക്കലും മായ്ക്കാന്‍ ശ്രമിച്ചില്ല
തേങ്ങുന്നീ മാനസം ഉത്തരം തേടുന്നു
ആരോടുമൊന്നുമുരിയാടാനാകാതെ
അന്ധകാരത്തിലും തീരങ്ങള്‍ തേടുന്ന
വഞ്ചിയായ് ആടിയുലഞ്ഞു മനോഗതം
സ്നേഹമറിയാന്‍ കൊതിച്ചെന്‍റെ സന്ധിയില്‍
ആറ്റിക്കുറുക്കിയോ ആര്‍ദ്രനൊമ്പരങ്ങള്‍
ആകാശനീലിമയോലും വിശുദ്ധിയാല്‍
ആരാധിച്ചു എന്‍റെ നഷ്ടസ്വപ്നങ്ങളെ
ദുഖപ്പടവുകള്‍ തൊട്ടുണര്‍ത്താനെത്തി
ഭൂതകാലത്തിന്‍റെ പൊയ്മുഖച്ചിത്രങ്ങള്‍
വാതായനങ്ങളും ഭേദിക്കുമോര്‍മ്മകള്‍
വാല്‍മീകം തട്ടി പടി തുറക്കാനെത്തി
കാലങ്ങളേറെ കടന്നുപോയെങ്ങിലും
തീരാത്ത മോഹം മനസ്സിലൊളിപ്പിച്ച്
കാണാന്‍ കൊതിച്ചെത്ര നാളുകള്‍ പിന്നിട്ടു
ഓര്‍മ്മയായ് തീര്‍ന്നെന്‍റെ അമ്മ കുഞ്ഞമ്മയെ
വെള്ളിത്തലമുടി പാറും ശിരസ്സാകെ
കൈവിരലോടിച്ചു സാന്ത്വനിക്കുന്നേരം
വാക്കുകള്‍ കണ്ടത്തില്‍ തമ്മിലുരഞ്ഞി ട്ട്
ഗദ്ഗദംപേറി വിതുമ്പിത്തളര്‍ന്നു ഞാന്‍
തിരശ്ശീലതാണ ജീവിതക്കളരി-
യില്‍ തീരാത്ത നോവലിന്‍റെ ശീലുണര്‍ന്നു
എഴുതാത്ത കഥയിലെ നായികയെ-
പ്പോലെ പിന്നാമ്പുറത്തു നിശ്ശബ്ധയായ്
വേരറുത്തുപോയ ബന്ധങ്ങളോരോന്നും
കാലം കനിഞ്ഞെത്തി കൈയിലൊതിക്കിയോ
സ്വന്തമെന്നോതാന്‍ മടിച്ചു ചിലരൊക്കെ
കണ്ട ഭാവം കാട്ടാന്‍ പിന്നെയമാന്തിച്ചു
കടലോളം കദനം നെഞ്ചിലേറ്റിക്കൊണ്ട്
തമസ്സിന്‍റെ താഴ്വരയിലുടെ നീങ്ങി
വിശ്വപ്രപഞ്ചത്തിലിറ്റു സ്നേഹത്തിനായ്
ആശിച്ചുതാണ്ടിത്തളര്‍ന്നെന്‍റെ പാദങ്ങള്‍
കത്തുന്ന കനലുകള്‍ തല്ലിക്കെടുത്തി
വെണ്ണീറില്‍ വേദന ധൂമപടലമായ്
ഭൂതകാലത്തിന്‍റെ മാസ്മരഭാവങ്ങള്‍
ആത്മാവിലണയാത്ത ചിതയൊരുക്കി
കുറ്റബോധത്താല്‍ നമിച്ചിതാ നില്‍ക്കുന്നു
നിന്‍മുലക്കാമ്പന്നൂറും നാവില്‍ തഴമ്പായ്
ധൂസരമെന്നകം പൊള്ളിക്കുമോര്‍മ്മകള്‍
ധൂപികയെപോലെന്നമ്മതന്‍ ശoഖൊലി

2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

എന്‍റെ ഈ പാപഭാരo ആചുമലില്‍ ഒന്നിറക്കിവെയ്ക്കട്ടോ!!!!!!!!!!!!ദേവാ..

ഈശോ പണ്ടു കുരിശുചുമന്നില്ലേ!
നിഴലിനെക്കുടെ ചുമന്നതല്ലേ
ചാട്ടവാറടിയേറ്റ് പാവം-
പിടഞ്ഞപ്പോള്‍ വേദന
പങ്കിടാന്‍ കൂട്ടാക്കിയില്ല
മുള്‍ക്കിരീടം മൂര്‍ദ്ധാവിലിറ്റിച്ച
ചോരക്കറകണ്ടു കരഞ്ഞതില്ല.
സ്വന്തം നിഴലിനി വേണ്ടെനിക്ക്.

വിശ്വാസവഞ്ചകനെന്നാകിലും
പിന്നെ ഞാന്‍ പകലില്‍
നടക്കതില്ല. ഭൂമിക്കു നേരേ
നോക്കിയില്ല, ഞാനിപ്പോള്‍
സംതൃപ്തനെന്നാകിലും

മഴയും വെയിലും വന്നുപോയി
ഒറ്റയ്ക്കിരുപ്പായ് ഇരുട്ടിലായ്
കാറ്റിലുലയാതെ കണ്ണുതുറക്കാതെ
രാവും പകലും നുണ പറഞ്ഞു

ഞാനിന്നു വെറും ഒരു പുറ്റായ്-
പ്പോയെന്നു അറിയുമ്പോള്‍
കാലമേറെ കടന്നുപോയി.
ചിതലൂറി രക്തം വരണ്ടുപോയി
അസ്ഥികളൊന്നായ് പൊടിഞ്ഞു തൂങ്ങി
മജ്ജയും മാംസവും തൊലിയും ചുങ്ങി
ശിരസ്സാകെ വെള്ളിനൂലുകെട്ടി
വിതുമ്പിയെന്നാത്മാവ് കാവലായ്
മരിച്ചുനീയെന്നസത്യം വിളിച്ചോതി
എന്‍റെ പ്രിയപ്പെട്ടവര്‍ക്കുo ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് .

സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത് .സംക്രാന്തി പകല്‍ ആണെങ്കിൽ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു .വസന്ത കാല ഉസ്തവം ആണ് ,വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ട്ടവും ആണ് .

കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങിയവ അടുക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുന്നതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വർഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ ‍ അടച്ച് എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിന് തുല്യം ആണ് .

വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു .
പ്രഭാമയo

കുങ്കമചേല പിഴിഞ്ഞുടുത്തു ഇന്നും എന്‍റെ 
നെഞ്ചിലൊരായിരും മോഹമോടെ ഇതാ
വിശ്വകൈനായകാ വേദവിശ്വശ്വരാ ദേവാ
മധുരകനികളായ് സഹസ്രകോടി പ്രണാമം 

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വര്‍ണ്ണ പ്രഭാമയ സിന്ധൂരo
സുരഭീ സുന്ദര മായാപ്രപഞ്ചത്തില്‍ കണി-
കണ്ടുണരുവാന്‍ കനകകുoഭാഭിഷേകം

സ്നേഹിത

കായലിനുമപ്പുറം ഒരുനാളില്‍
മലകള്‍ക്കുമിപ്പുറം മഴക്കാലം
അവള്‍ക്ക് മരത്തിലൊരു
കുഞ്ഞികൂരയുണ്ടായിരുന്നു

ചുമരുകളില്ലാത്ത ഗൃഹത്തില്‍
വെളിച്ചമെത്തിനോക്കിയില്ല
വൈക്കോല്‍ മേടെഞ്ഞാചെറു
കുടിലില്‍ ഒറ്റക്കായിരുന്നവള്‍
നിത്യവും കാലത്ത് ഭക്ഷണം
തേടിപ്പോകുമാസുന്ദരിക്ക്
കൂടെ കൂട്ടിനുപോകാനായ്
പകലൊരു മണിതോഴനെത്തി.
വര്‍ണ്ണംവിരുയും ചെഞ്ചുണ്ടില്‍
ഉണരുന്നു മധുരമാം സംഗീതം

പറക്കുമ്പോഴന്നവന്‍ പാടീ
പ്രണയ തുളുമ്പo ഈരടികള്‍
പറന്നുപറന്നുയരത്തിലെത്തി
പെണ്ണവള്‍ക്കെന്നെ ഇഷ്ടമോ ?

നിന്നു ചോദിക്കാന്‍ തിടുക്കമാകിലും
ചിറകുകള്‍ തത്തിപ്പറന്നേ നിന്നു.
പിന്നെ, പിന്നെ പറന്നുപോയകലെ
കുന്നിന്‍റെ ചരുവില്‍ ചാഞ്ഞിരുന്നു
അവന്‍ അവളെ തൊട്ടിരിക്കാനാഞ്ഞു

പിന്നെകൊഞ്ചുന്ന കിന്നാരച്ചോദ്യം
തന്നെയാപഞ്ചമി സ്നേഹിക്കുന്നുവോ ?
അകതാരില്‍ സംശയങ്ങളുദിച്ചുവന്നു
അവശയായിരുന്നവള്‍ കണ്ണടച്ചു

മൌനനൊമ്പരം പടര്‍ന്നു ചുറ്റും
ഇളംചുണ്ടിലറിയാനായുമ്മവച്ചു
കണ്ണുതുറന്നില്ല, കേള്‍ക്കാനും നിന്നില്ല
നിശബ്ദമായവളുടെ പ്രാണന്‍ പട്ടുപോ യ്
ബലിയിടാന്‍ ശവമേന്തി പറന്നവന്‍
അവളുടെ സ്വന്തം കൂരയിലെത്തി.
അണിയിക്കുവാന്‍ കുപ്പായം തപ്പി
ഊര്‍ന്ന തന്‍റെ രണ്ടുവര്‍ണത്തൂവല്‍
വസ്ത്രത്തില്‍ പൊതിഞ്ഞാത്തൂവലു
നറുമണമൂറും തൈലംപുരട്ടികാത്തു
.
സ്നേഹിച്ചവളെന്നെ സ്നേഹിച്ചിരുന്നു
പങ്കുവയ്ക്കാനൊന്നുമില്ലിനിചുണ്ടില്‍
പകരംവയ്ക്കാനും ഒന്നുമില്ലല്ലോ!
ദുഃഖഭാരത്തോടെ ചിതയൊരുക്കി
ആത്മസമര്‍പ്പണം ഒന്നിച്ചരിഞ്ഞടങ്ങി
************************

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

കൊന്നപ്പൂവും കണി വെള്ളരിയും കൈ നിറയെ കൈനീട്ടവുമായി ഒരു വിഷുക്കാലം കൂടി വരവായി... എല്ലാവര്‍ക്കും എന്‍റെ വിഷു ആശംസകള്‍

ഉണ്ണിക്കണ്ണനു പൊന്‍നിറയോടെ
വീട്ടിലൊരുക്കീ കൊന്നമലര്‍ക്കണി
കൗമാരത്തില്‍ വിഷുസംക്രാന്തി-
ക്കെത്ര കൊതിച്ചു കൊന്നപ്പൂ!

പൊന്നിന്‍ വിഷുനാള്‍ മഞ്ഞണിമലരുകള്‍
ശോഭയെഴുന്നൊരു ശുഭനിമിഷം
കണ്ണിണ പൊത്തി കണികണ്ടുണരും
കരളു നിറയ്ക്കും കൈനീട്ടം

മോദനമോഹന വെള്ളിത്തുട്ടുകള്‍
ഭാസുരഭാവുക സമ്പാദ്യം
ഭഗവത്നിര്‍മ്മല പൂരപ്പിറവി
വസന്തസംഗമ സുദിനാഘോഷം

മാധവമലരീ നവസംക്രമണം
പാടിയുണര്‍ത്തീ വിഷുപ്പക്ഷി
കൈരളി ചൂടിയ കനകകിരീടം
മാക്ഷികമധുരം മേടപിറവി
വിഷു ആശംസകള്‍ !!!!

---------------------------------------------------------------
മേടം ഒന്ന് ഇന്നാണെങ്കിലും വിഷു നാളെ, വിഷുകണി കാണേണ്ടതും
നാളെ പുലര്‍ച്ചെ. മേടമാസപിറവിയാണ് കേരളത്തില്‍ വിഷു ആയി
ആഘോഷിക്കുന്നതെങ്ങിലും ചില വര്‍ഷങ്ങളില്‍ ഇതിനു മാറ്റം വരാറുണ്ട്. സൂര്യോദയത്തിനു ശേഷം മേടസംക്രമം വരുന്ന വര്‍ഷങ്ങളിനാണ് ഇങ്ങനെ സംഭവിക്കുന്നത്‌.

മീനം രാശിയില്‍നിന്നു മേടം രാശിയിലേക്കു സൂര്യന്‍ പ്രവേശിക്കുന്നതാണ് മേടസംക്രമം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും മറ്റു ഗൃഹങ്ങളൊക്കെ സഞ്ചരിക്കുന്നതായി തോന്നുന്ന വൃത്താകൃതിയിലുള്ള ആകാശപാതയെ 12 ഭാഗങ്ങളാക്കിയാല്‍ അതില്‍ ഓരോ ഭാഗമാണ് ഓരോ രാശി. ഇങ്ങനെ12 ഭാഗങ്ങളിലൊന്നായ മീനം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്നതായി തോന്നുന്ന കാലം മീനമാസം.. മീനം രാശിയില്‍ 30 ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ സൂര്യന്‍ മേടം രാശിയിലേക്കു കടക്കുന്നു. ഈ സമയമാണു മേടസംക്രമം. ഇങ്ങിനെവരുന്ന മേടസംക്രമത്തെ അടിസ്ഥാനമാക്കിയാണു വിഷു കണക്കാക്കുന്നത്

മേടസംക്രമം കഴിഞ്ഞു വരുന്ന സൂര്യോദയത്തിലാണു വിഷുകണി ഒരുക്കുന്നത് . തുടര്‍ന്നു വരുന്ന പകലാണ്‌ വിഷുദിനമായി ആഘോഷിക്കുന്നത്. മേടമാസം ഒന്നാം തിയ്യതി സൂര്യോദയത്തിനു മേടസംക്രമം വരുന്നതെങ്കില്‍ വിഷു മേടം രണ്ടിനാകും. ഇക്കൊല്ലം
സൂര്യന്‍റെ സംക്രമം നടക്കുന്നതു മേടം ഒന്നിനു തിങ്ങളാഴ്ച്ച രാവിലെ
ഏഴുമണി 37 മിനിട്ടിനാണ്. അന്നത്തെ സൂര്യോദയം മേടം
രണ്ടിലെതാണ്. അങ്ങിനെയാണ് ഇക്കൊല്ലത്തെ മേടം ഒന്ന് ഇന്നായിട്ടും
വിഷു നാളെ ആയത്. മൂന്നു വര്‍ഷം മുന്‍പും ഇതുപൊലെ വിഷുമേടം
രണ്ടിനായിരുന്നു.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

നിഴല്‍---(സ്വാന്തo നിഴല്‍ - ഇവനെയും വിസ്വാസഹസ്തിയില്‍ തുക്കിലിടാo--അല്പം ആധുനികo വിളമ്പട്ടെ--ഇഷ്ടമില്ലഎന്നിരുന്നാലും)
--------------- 
നിഴല്‍
നടന്നു നീങ്ങുമ്പോള്‍
കാല്‍വിരലറിയാതെ തട്ടി
കുനിഞ്ഞു നോക്കി ,മണ്ണില്‍
ക്കിടപ്പൂ ഒരു കൂനന്‍.
തലോടിനോക്കുമെന്‍
കൈയില്‍ തടഞ്ഞതോ
കറുത്തിരുണ്ട മണ്‍തരികള്‍
വാരിച്ചേറിയാമണലല്‍പ്പം
കൈയില്‍ ചേര്‍ത്തുപിടിച്ചു
പാദമുദ്രയാല്‍ മുന്നോട്ട്
ചോദ്യങ്ങളായെത്തി
തളിരുപോലെന്‍ മനം
ആരാകുമാക്കുനന്‍,
കൂടെ നടന്നവന്‍ ?
കണ്ണില്ലാത്തവനാരെന്നറിയണം
കൈയെത്തിപ്പിടിക്കുവാന്‍
വെമ്പലായി പിന്നെയും
ഉച്ചസൂര്യന്‍ ശിരസ്സിനുമേലേ,
നീളം കുറുകിവലിഞ്ഞവന്‍
എന്‍കാല്ക്കീഴില്‍ മെല്ലെ
കള്ളനെപ്പോലോളിച്ചു
ചുട്ടുപൊള്ളും വെയിലില്‍
നടക്കവേ, ഒട്ടുദൂരം ചെന്നു
ഞാന്‍ പിന്നെയും കുമ്പിട്ടു
ഒപ്പംകൂടിക്കുടെനടക്കുന്നു
തെല്ലും ഭയമില്ല, നാണമില്ലാതെ
വടികൊണ്ട് രണ്ടടി ഏല്പിച്ചു-
വിട്ടാല്‍ വീണ്ടും വരില്ലന്നു തോന്നി
ഭൂമിക്കുമേലെ കൂനാതെ
കൂടെനടക്കുന്നു കൂസലില്ലാതെ
ബുദ്ധിമാനായി തിരിച്ചറിഞ്ഞു
അവനെന്‍ നിഴല്‍മാത്രമെന്ന്
കറുത്തിരണ്ടവന്‍ കണ്ണു-
തുറക്കാതെ സദാകൂടെ നടക്കുന്നു
ആഹാരവും വേണ്ട,
വസ്ത്രവും വേണ്ട, ദുഖ:മെന്യേ
കൂടെക്കുറുകി വലിഞ്ഞു നടക്കുന്നു
ഹാ! എത്ര സുഖകരം, ഞാനും
വെറുമൊരു നിഴലായിരുന്നെങ്ങില്‍!
സംസാരവുമില്ല, വിശപ്പുമില്ല
ഭയപ്പാടൊട്ടുമില്ലാ നിഴലിന്
കദനമുരുകും കണ്ണീരുമില്ല.
വീടും കുടുംബവും ഒന്നുമില്ല
ഭാരങ്ങളൊന്നും ചുമലില്ല.
ഈശോ പണ്ടു കുരിശുചുമന്നില്ലേ!
നിഴലിനെക്കുടെ ചുമന്നില്ലേ!
ചാട്ടവാറടിയേറ്റ് പാവം-
പിടഞ്ഞപ്പോള്‍ വേദന
പങ്കിടാന്‍ കൂട്ടാക്കിയില്ല
മുള്‍ക്കിരീടം മൂര്‍ദ്ധാവിലിറ്റിച്ച
ചോരക്കറകണ്ടു കരഞ്ഞതില്ല.
സ്വന്തം നിഴലിനി വേണ്ടെനിക്ക്.
വിശ്വാസവഞ്ചകനെന്നാകിലും
പിന്നെ ഞാന്‍ പകലില്‍
നടക്കതില്ല. ഭൂമിക്കു നേരേ
നോക്കിയില്ല, ഞാനിപ്പോള്‍
സംതൃപ്തനെന്നാകിലും
മഴയും വെയിലും വന്നുപോയി
ഒറ്റയ്ക്കിരുപ്പായ് ഇരുട്ടിലായ്
കാറ്റിലുലയാതെ കണ്ണുതുറക്കാതെ
രാവും പകലും നുണ പറഞ്ഞു
ഞാനിന്നു വെറും ഒരു പുറ്റായ്-
പ്പോയെന്നു അറിയുമ്പോള്‍
കാലമേറെ കടന്നുപോയി.
ചിതലൂറി രക്തം വരണ്ടുപോയി
അസ്ഥികളൊന്നായ് പൊടിഞ്ഞു തൂങ്ങി
മജ്ജയും മാംസവും തൊലിയും ചുങ്ങി
ശിരസ്സാകെ വെള്ളിനൂലുകെട്ടി
വിതുമ്പിയെന്നാത്മാവ് കാവലായ്
മരിച്ചുനീയെന്നസത്യം വിളിച്ചോതി
മടങ്ങിയെത്താനും മാര്‍ഗമില്ലാതായി
"നീയൊരുമൂഡന്‍" അന്തരാത്മാവ്
പുച്ഛത്തോടെ മൂളിപറഞ്ഞു
"സ്വന്തം നിഴലിനെപ്പോലും സംശയിച്ചു
ജീവിക്കവേണ്ട മനുഷ്യനായ്
പുറ്റായ് പുഴുവായ്ത്തീരട്ടെ നിന്‍ജന്മം
വാസ്തവമറിയാന്‍ പഠിക്കണം മേലിലും