2015, നവംബർ 7, ശനിയാഴ്‌ച

സുധാമൃതം
--------------------
പ്രണയമേ നീയെന്നുമരികിലുണ്ടെങ്കില്‍ 
ഒരു നാളും അമരത്തിനടിമയാകില്ല ഞാന്‍
വര്‍ഷസിന്ദൂരം തൂകി നീ എത്തിനാല്‍
ഹര്‍ഷബഷ്പയായ്‌ സ്പന്ദിക്കുമെന്‍ മനം
.
അതിലോലമൃദുലമാം മധുരപുടങ്ങളില്‍
മതിവരുവോളം നീ ചുംബിച്ചുണര്‍ത്തണo
സ്വരരാഗവല്ലിയില്‍ പൂക്കും സുമങ്ങളില്‍--
കാണുന്നുവോ ഒരു പ്രേമഭിക്ഷാംദേഹിയെ--
-----------.
ഭഗ്നദു;ഖത്തിലും മുക്തയാക്കീടാനെന്‍
ഭാവനാവൈഭവം തൊട്ടുണര്‍ത്തേണo നീ
സത്യസ്വരൂപമേ ,പ്രണയപ്രഭാവമേ-- ദേവാ-
ഈ ശപ്തജീവിതം ധന്യമാക്കീടണേ--!!!!
.
പുലരിക്കുദിക്കുന്ന ആദിത്യദേവപ്രഭക്ക്
പ്രണവമന്ത്രസ്തുതി ചൊല്ലി നില്ക്കേ
ജ്യോതിസ്വരൂപന്‍റെ കരലാളനങ്ങളാല്‍
പഞ്ചേന്ദ്രിയങ്ങളില്‍ ചുരത്തും സുധാമൃതം

2015, നവംബർ 1, ഞായറാഴ്‌ച

സന്ധ്യ
-----------
മധു പകര്‍ന്നാടും ചെമ്പകപൂവിലും പൊന്നേ
നിന്‍റെ സ്നേഹം കണ്ടിരുന്നൂ ഞാന്‍
മഞ്ഞുതുള്ളികള്‍ ചിതറിത്തെറിക്കും കപോലo
ആര്‍ദ്രഭാവം തുളളി തുളുമ്പി നിന്നു
.
പ്രണയം തളിര്‍ക്കും മനസ്സില്‍ ഞാന്‍ നിന്‍റെ
മാധവനായ്‌ വന്നു ഉദിച്ചു നില്ക്കാം
ചൂടേറ്റു വാടിതളരാതെ അരുമയോടെന്നുമെന്‍
ഹൃദയകോവിലില്‍ പാര്‍ത്തുകൊള്ളൂ.
.
രാവില്‍ മയങ്ങാന്‍ സുഖമുള്ള ചിന്തുകള്‍
വാരിച്ചൂടി താരാട്ടിക്കൂടെയുറക്കീടാം
പൊട്ടിവിടരുന്ന പുലരിയില്‍ ഞാന്‍ നിന്നെ
സപ്തസ്വരങ്ങളിലലിച്ച് ഇറക്കാം
.
കാവ്യസുന്ദരീ---നിന്‍ കോമാളമുഖശ്രീയില്‍
പൂത്തു നില്ക്കുന്നൊരു കേളീവസന്തം
വയല്‍പൂവിനുള്ളിലും വൈഡൂര്യമണിയിച്ച്
പ്രഭതൂകിയഴകായ്‌ അണയൂ ഋതുമതീ
.
പകലില്‍ ഞാന്‍ പരതിനടക്കുമ്പോള്‍ വന്നു
തെന്നലായ് എന്നെ പൊതിഞ്ഞീടണം
അസ്തമയനേരത്തു സന്ധ്യാലക്ഷ്മിയായ്
ചന്ദനപല്ലക്കില്‍ നിത്യേ നീ വരേണം
.
തളിരിളം മക്കളെ പരിചരിക്കാന്‍ അമ്മയായ്
മടി നീട്ടി ദിനവും വിളയാടിടേണo സഖീ
ദേവാംഗനേ---ദേവീ നീയെന്‍റെ നിത്യകാമുകി
എഴുതിയാല്‍ തീരാത്തൊരു പ്രണയകാവ്യം
.
നിന്‍റെ ചിരകാലസ്വപ്നം സഫലമാക്കീടുവാന്‍
പുണ്യസമാഗമം കൊതിക്കുന്നു ഞാനിപ്പോള്‍
മന്‍മനോവീണയില്‍ തംബുരു മീട്ടും ശ്രീരാഗമായ്
നാദപ്രവാഹിനീ പ്രിയേ, വരികയെന്‍റെചാരെ

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച



നാലുകെട്ട്------കവിത-3------ ബാക്കി ഭാഗം നാളേക്ക്
-----------------------
പൂമുഖത്തിന്നു മുണ്ടാട്ടുകട്ടില്‍
ആരോരുമില്ലാതനാഥമായ്
ഒരുപാടുഭാരംചുമന്നൊടുവില്‍
ഇളവേല്ക്കുമൊട്ടകമെന്നപോലെ
.
നാട്ടിന്‍ പുറത്തിന്‍റെ നെറ്റിയിലെ
മാലേയ മംഗള പൊട്ടുപോലെ
താനേജ്വലിച്ചു തിളങ്ങി നിന്ന
ഗോപുരം താഴെത്തുടഞ്ഞു വീണു
.
ഭൂതകാലങ്ങള്‍ അയവിറക്കിനിന്നു
കോള്‍മയിര്‍ കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നു വെച്ച
തേനൂറും ഓര്‍മ്മകള്‍ പങ്കിടട്ടെ
.
അരമന പോലെ തിളങ്ങി നിന്നോ-
രഭിമാനനക്ഷത്ര ജന്മഗേഹം
മാറാലയാലേ ചമച്ചു ഞൂതന്‍
മാനത്തു മുട്ടുന്ന കൊട്ടാരങ്ങള്‍
.
ആയില്യം സർപ്പക്കാവിലെ വള്ളികൾ
ചുറ്റിക്കിടക്കുന്നു നാഗങ്ങളായ്
മഞ്ഞളുതൂകിയ കൽമണ്ഡപങ്ങളിൽ
പൂക്കുലപോലെയിഴയുന്നു വല്മീകം
.
.കുത്തുവിളക്കുപോൽ പ്രോജലമായൊരു-
''ഭദ്രാലയം'' ഇന്നു നാമക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കുത്തുവിളക്കുപോൽ പ്രോജ്ജ്വലമായൊരു-
''ഭദ്രാലയം'' ഇന്നു നാലക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കൊത്തുപണികളാലിമ്പo പകര്‍ന്ന
ചിത്രത്തൂണൊക്കെ ചിതലരിച്ചു
സിoഹാസ്സനംപോലച്ഛന്നുറങ്ങിയ
ചാരുകസേരമേല്‍ മാര്‍ജജാരവാസമായ്‌
.
ഇത്തിളുമൂടിയകല്‍ക്കണ്ട മാങ്കൊമ്പിൽ
എത്തിപ്പിടിക്കുന്നു സീതത്താലിയും
പുല്ലുചേക്കേറിയ പൂവണിമുറ്റത്തെ
മണ്ണില്‍ കുഴിയാന കൂട്ചമയ്ക്കുന്നു
.
പൂത്തുലഞ്ഞു നിന്നാമഞ്ഞതെച്ചിയും
വേരോടുണങ്ങി പട്ടുകിടക്കുന്നു
അന്തിത്തിരിയണഞ്ഞ ചെരാതെല്ലാം
തറയിലുടഞ്ഞു ചിതറിക്കിടക്കുന്നു
.
തെക്കേത്തൊടിയിലെ അസ്ഥിത്തറയും
പുല്‍ക്കൂട് മൂടിത്തേങ്ങിക്കരയുന്നു
ഉറ്റവരെ കാണാന്‍ കാത്തു കിടക്കുന്ന
ആത്മാക്കള്‍ക്കെന്നിനി നിത്യശാന്തി
.
കാടുപിടിച്ചുകിടക്കും കുരിയാല
തേനിച്ചകള്‍ സ്വന്തം കൂരകള്‍ കൂട്ടുന്നു
ചാരത്തുണങ്ങി നില്ക്കുന്നഞാവലും
പഞ്ഞ്ജരംപോലെ കാറ്റിലിളകുന്നു
.
കടവ്പൊട്ടിയ നീന്തല്‍കുളത്തില്‍
വെള്ളാമ്പലുകള്‍ ചിരിച്ചുലയുന്നു
പായല്മൂടി കിടക്കും നടുവിലായ്
നീര്‍ക്കോലി നീന്തിയിരയെ വിഴുങ്ങുന്നു
.
ചെമ്പനീര്‍ചാമ്പ തളിരിട്ടു പൂക്കളാല്‍
വൃത്തത്തില്‍ പന്തലൊരുക്കി തണലേകി
മന്ദാരവും പവിഴമല്ലിയും മുല്ലയും
ആവണിപ്പൂവറ വാരിനിറക്കുന്നു
.
വടക്കിനിക്കോലായില്‍ വറ്റാത്തുറവ
ശുദ്ധമാo തെളിനീരിന്നും നിറയ്‌ക്കുന്നു
തുരുമ്പിച്ചകോരിന്മേലഴിഞ്ഞ കയര്‍തുണ്ട്
പൊട്ടിമാറിയകലെ പാമ്പായ്‌ക്കിടക്കുന്നു

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സൗപര്‍ണ്ണിക
------------------------
മനസ്സിനുള്ളില്‍ മഥിക്കുമോര്‍മ്മകള്‍ മുളച്ചു
പിന്നേയും തളിരിടുന്നു ഗതകാലവിസ്മയം 
മരിക്കുന്നില്ല നീയൊരിക്കലും പോയകാലം 
കനിഞ്ഞു നല്കിയെത്രസുലഭസൌഭാഗ്യം
.
റാണിയെപോലെ വിലസിനിന്നിരുന്നതും
അണിഞ്ഞൊരുങ്ങിയഴകില്‍കുളിച്ചു തല-
യുയര്‍ത്തി നാടിന്‍ തിലകമായിരുന്നതും
മറന്നിരിക്കാം, പക്ഷേ പുതുതലമുറക്കാര്‍
.
വിരഹത്താല്‍ നോവും മനസ്സുമായ് ഞാന്‍
ഈ ഏകാന്തതീരത്ത്‌ തനിച്ചൊന്നിരിക്കട്ടെ
കൊച്ചൂടുവഴികളില്‍ ദു:ഖം തളിര്‍ക്കുന്നു
പാഴായ് പതിരായ സ്വപ്നമുകുളങ്ങളും
വിരസമാം പകലുകള്‍ നെഞ്ചിന്‍ തുഞ്ചത്ത്
ഊഞ്ഞാലു കെട്ടാനൊരുങ്ങീ വ്യഥകളാല്‍
.
സരളമായ് പാടിയുറക്കുന്ന രാവുകള്‍
ഉലയിട്ടു ചുണ്ടിലുരക്കുന്നു ചെന്ന്യായം
മറവിതന്‍ മാറാല മൂടിപ്പുതച്ചുചുരുളും
തെക്കിനിയില്‍ ഭൂതകാലസ്മരണകള്‍
ഓര്‍മ്മകളോരോന്നായ്തോരണം കെട്ടി
പേക്കോലം തുള്ളുന്നു മുറ്റത്തരങ്ങത്ത്
.
മടങ്ങിയെത്തുമെന്നുരക്കവാന്‍ മടിച്ചന്നാള്‍
വിടചൊല്ലും വാക്കുകള്‍ വിതുമ്പിപ്പോയതും
നിറഞ്ഞ കണ്‍കോണില്‍ പകര്‍ത്തി നിന്നെ
തിരിഞ്ഞുനോക്കതെയകന്നു മെല്ലേ ഞാന്‍
.
ഒരിക്കലും സ്നേഹഗേഹമണ്‍തരികളില്‍
ഉണര്‍ത്തുപാട്ടുകള്‍ ഉണരുകില്ലന്നറിഞ്ഞ്
ഞാന്‍ വന്നൊളിച്ചു നോക്കുമ്പോള്‍,കണ്ടു
ശിഥിലമായ നിന്‍റെ ഉടഞ്ഞാര്‍ദ്ര കോലങ്ങള്‍
പുതിയ യന്ത്രങ്ങള്‍ ചിരിച്ച്നിരയായ്കൂടി
മറവു ചെയ്യുവാന്‍ വേഗം കോരിമാറ്റുന്നു
.
പ്രണയമായിരുന്നെനിക്കെന്‍''സൗപര്‍ണ്ണികേ''
മടങ്ങിയെത്തുവാന്‍ മാടി വിളിച്ചതും കേട്ടു
തിരികെയെത്തിത്തേടിവന്നിരുന്നു ഞാനന്ന്
പുതിയമേടക്കായവര്‍ കഷ്ടം കഥകഴിച്ചില്ലേ!

2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

യാത്ര--
--------------------------------------
വിടരാതെയടര്‍ന്നൊരു ശംഖുപുഷ്പം
മണ്ണിനോടൊട്ടി മരിക്കാന്‍ നിനച്ചുപോയ്
കാലത്തിനൊപ്പം കുതിക്കുവാനാകാതെ
മരണം വരിച്ചു നിതാന്തമീ ഭൂവില്‍
.
ഇന്നലെ പകലവള്‍ സൂര്യമുഖിയായ്
തെല്ലും പരിഭവം കൂടാതെ തന്നെയും
വിണ്ണിനെ നോക്കിക്കൊതിച്ചു ചൊല്ലീ
ഇല്ലനിക്കായുസ്സു തീരെയില്ലങ്കിലുമൊരു
ക്ഷണം മിഴിചിമ്മിയുണരാന്‍ വരമരളൂ
.
സൂര്യഗായത്രിമന്ത്രം നൂറ്റൊന്നുരുവിട്ടു
പഞ്ചാക്ഷരിയോ പതിനായിരത്തൊന്നും
പിന്നേയും പോരാഞ്ഞു മൊട്ടായി നിന്നു
മനമുരുകി ഒരുഞെട്ടില്‍ തപസ്സ് ചെയ്തു
.
മഞ്ഞില്‍കുളിച്ചിഷ്ടമംഗലാപാഗിoയായ്‌
പുലരുന്നതും കാത്തു വിറയോടെ നിന്നു
നിര്‍ദയം തട്ടിയുടച്ചീമോഹങ്ങളൊക്കെയും
കഷ്ടമായില്ലേയെന്‍ ആയുസ്സ് നിഷ്ഫലം
.
കട്ടുറുമ്പുകള്‍ മൂടിപൊതിഞ്ഞെന്‍റെയീ--
കരളിന്‍റെയുള്ളില്‍ കടന്നാക്രമിക്കുമ്പോള്‍
അമ്മമനസ്സിന്‍റെ പേറ്റുനോവെന്തെന്നു ഞാ-
നറിയുന്നൂ ഇന്നീ വിശ്വപ്രപഞ്ചത്തില്‍
.
പെട്ടന്നു കാര്‍മേഘം ഗര്‍ജ്ജിച്ചലറുന്നുവോ!
പൂപോലെ പൊഴിഞ്ഞൂ കണ്ണുനീര്‍തുള്ളികള്‍
അവളതിലൂടെ മുങ്ങി അലിഞ്ഞലിഞ്ഞവസാനം
പുതുജന്മവും കാത്തു മരണത്തിലേക്കൊരുയാത്ര--
---------------മരണമൊരു തുടര്‍ക്കഥ-----------------

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

'' കാലാതീതം---കുറെ വരികളും കൂടി ചാര്‍ത്തി
-------------------
വിരഹാര്‍ത്തനായ് കേഴുന്നോ പ്രിയനെയിന്നു- 
കാണുന്നു നിന്നുള്ളിളിലെ രാഗാദ്രഭാവം ഞാന്‍
.
നിന്‍ മേനയിലെ പുള്ളികഞ്ചുകം പൂക്കളായ്‌
കാനനത്തിന് വര്‍ണ്ണാഭ ചാര്‍ത്തി വിളങ്ങുന്നു
.
വരുമൊരുനാള്‍ പ്രണയാദ്രയായ് അരുകില്‍
തരുകനീയന്ന് നിന്നിലെ ചൂടും സുഗന്ധവും
.
നീയെനിക്കേകി മധുവായ് മധുര ചുബനം
പലതും തെളിക്കുന്നെന്‍ ചിത്തം തേങ്ങുന്നു
.
അകലെനീയൊറ്റക്കലിവോടെ മൊഴിയുന്നതറി-
യാതെയറിയുന്നു ഹേമന്തയാമങ്ങളില്‍ ഞാന്‍
-- -- -- -- --
പൂക്കളെത്തേടിപ്പറക്കുന്ന പൂമ്പാറ്റ വാസന്ത-
സുരചിതരാത്രിയിലുണര്‍ന്നിരിക്കും പോലെ
.
ഞാനുമീയേകാന്ത തീരത്ത്‌ തിരതല്ലിക്കരയുo
കാളിന്ദിയാറിന്‍ തീരാവ്യഥയുടെ പഴക്കഥ കേട്ടു
.
കൊമ്പുകള്‍കോതിയ നീലക്കടമ്പിന്‍ തുഞ്ചത്ത്
ഗോപികമാരുടെ നനഞ്ഞചേലച്ചുറ്റി മദനകേളി-
.
യാടും കണ്ണനെ കണ്‍പാര്‍ത്തും നഗ്നമാംനാഭിയില്‍
ഇടംകൈചുറ്റി മറുകൈപൊക്കി മാറിടംമറക്കാന്‍
.
ബദ്ധരാകും തോഴിമാരേ കണ്‍കളാലുഴിഞ്ഞാസ്വ-
ദിക്കും ഭഗവാന്‍റെ രാസലാസവലഹരി നുകര്‍ന്നും
.
ഇമവെട്ടിയുണരുമ്പോള്‍ കണ്ണീര്‍നനവിലുടഞ്ഞു
ചുവന്ന കണ്ണുമായ് കാലം കഴിക്കുന്ന രാധയുടെ
.
നൊമ്പരത്തിരകളാല്‍ വാടിത്തളര്‍ന്ന മുഖമിവിടെ
കാണാം കാമിനീയീപാതിരാവിലും നിന്നിലൂടെ

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഇഷ്ടം
---------------
തൊട്ടു നോക്കാനുള്ളോരു ഇഷ്ടം
പിന്നെ കെട്ടിപ്പിടിക്കാനൊരിഷ്ടം
നാവാല്‍ തലോടാനൊരിഷ്ടം, കൂടെ
ഉമ്മവെച്ചൂട്ടുവാന്‍ ഇഷ്ടം-- ഇഷ്ടം
.
തമ്പുരാട്ടീയീ മിന്നുമീ ചേലയില്‍
വാര്‍മഴവില്ലൊളിച്ചേല്
തങ്കപ്പതക്കപ്പീലി തിരുകി നീ
കൊഞ്ചികുഴഞ്ഞോടി വായോ
പൊന്‍ചിലമ്പിട്ട മഴമേഘo തുള്ളു-
മ്പോള്‍ ആനന്ദനൃത്തമാടില്ലേ
നിന്‍റെ അന്തപുരത്തിലെ മാരനെ
കാണുവാനെന്തൊരു ചന്തമാരിക്കും
.
മാനത്തൊളിവീശും നീലാകാശം
താരുണ്യമേ നിന്നെ കണ്ടോ!
വാര്‍മുകില്‍വര്‍ണന്‍റെ കാളിന്ദിയില്‍
മുങ്ങിക്കുളിക്കുവാന്‍ പോയോ!
.
കണ്ടുക്കൊതിപൂണ്ട പൂമേനിയില്‍
സ്നേഹചുംബനവര്‍ഷത്താല്‍ മൂടാം
നാളേയുമെന്നുടെ കൂട്ടിനു നീയെന്‍റെ
ആരാമാം തേടി വരുമോ!

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഈറന്‍നിലാവിലൊളി മാഞ്ഞുപോയാ- 
കാശമേഘമാല കോര്‍ക്കാന്‍ ഈ കുഞ്ഞി
കരങ്ങള്‍ക്ക് ശക്തി പകരേണം ഭവാനെ
പുലരിക്ക്, പുത്തന്‍ ഉണര്‍വേകീടണേ!
.
പച്ചിലചാര്‍ത്തിലൂടുതുരും മഞ്ഞണികള്‍
ധരണിക്കു നീളേ പനിനീരുത്തൂകുമ്പോള്‍
ഉന്മാദലഹരിയിലുണരുo വര്‍ണ്ണപൂക്കളെ
ചുംബിക്കുവാനാദിത്യദേവജഗത്ഗുരുവും


2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഈ കവിത അനാഥജന്മങ്ങളുടെ ആരും കേള്‍ക്കാത്ത
കാണാത്ത പ്രാര്‍ത്ഥനാഗാനത്തിലൂടെ ഈ തൂലികയില്‍ വിരിഞ്ഞ ഒരിറ്റുതേങ്ങലാണ് . ആ കുഞ്ഞുങ്ങള്‍ക്കായ് ഇതാ ഇവിടെ സമര്‍പ്പിക്കുന്നു
-----------------------
പൊന്നോണം
------------------------
ചിങ്ങമാസത്തിലെത്തുമെന്‍ ഓണമേ
എന്നുമെന്തേ വരാന്‍ മടിക്കുന്നു നീ
നിന്നെ പൂവിട്ടു പൂജിച്ചെതിരേല്ക്കാന്‍
കൊഞ്ചി നില്ക്കുമൊരോമല്‍ കിടാവു ഞാന്‍
.
പാട്ടു പാടുവാന്‍ മോഹമാണുള്ളത്തില്‍
പാല്‍ചിരിയുമായെത്തണo കേള്‍ക്കുവാന്‍
ഒന്നും നീട്ടുവാന്‍ കൈയ്യിലില്ലെങ്കിലും
ആതിരാപ്പാട്ടുമൂളുമെന്‍ മാനസം
.
കുഞ്ഞനുജത്തി ഓണമറിയാതെ
മണ്ണുവാരിക്കളിക്കുന്നു മുറ്റത്ത്
കുഞ്ഞുടുപ്പും പൂപട്ടുപാവടയും
തുന്നിയില്ലയീപൊന്നോണനാളിലും
.
ചില്ലറനിറച്ചെന്‍റെ മണ്‍കീശയില്‍
ചോര്‍ന്നുപോയിരുന്നൂ വെള്ളിത്തുട്ടുകള്‍
പഞ്ഞമാസമീ കൊട്ടിലിനുള്ളിലായ്
കുത്തിയോട്ടും നടത്തി തിരിച്ചുപോയ്
.
കാണാന്‍ കാത്തിരുന്നെന്‍റെ സ്വപ്നത്തില്‍
ശ്രാവണംപറന്നൂഞ്ഞാലിലാടുന്നു
കാലംനെയ്തൊരെന്‍ ചിന്തകളൊക്കെയും
ചേര്‍ത്തുണര്‍ത്തുവാന്‍ മാവേലി നിന്നില്ല
.
ഓണമേ നിനക്കെങ്ങനെയിങ്ങനെ
ഉല്ലസിച്ചോടിയെത്താവതാകുന്നു
കൈരളിനിറകാഴ്ച ഒരുക്കിയോ
പൂത്താലവുമേന്തി കാത്തിരിക്കുന്നുണ്ടോ!
.
വര്‍ഷമെത്രകടന്നുപോയാലുo പൊന്നോ-
ണമെത്തിടും ആവണിമാസത്തില്‍
അത്തപൂക്കളo നീളേവിരിയുമ്പോള്‍
''അര്‍ത്ഥo''ഇല്ലാതെ പവങ്ങള്‍ കേഴുന്നു--('അര്‍ത്ഥo''=പണം)
.
വാമനന്മാരെ വാഴ്ത്തിയ കേരളം
കൂറുമാറ്റം നടത്താനൊരുങ്ങുന്നു
ഓണവില്ലിന്‍ ശരoതൊടുക്കുo മുന്‍പേ
നെഞ്ചില്‍ കുത്തുന്നൊരായിരമമ്പുകള്‍
.
കള്ളമില്ല, ചതിയില്ലയെന്നൊക്കെ
പണ്ടുപാടി നടന്നതായോര്‍ക്കുന്നു
പൊന്നോണമെന്ന പൂരമറിയാതെ
എത്രയെത്ര അനാഥജെന്മങ്ങളും
.
മാമാങ്കത്തിന്‍റെ തോരണം ചാര്‍ത്തുമ്പോള്‍
ഓര്‍ക്കണം ചില സ്നേഹതീരങ്ങളെ
മാവേലിവന്നുണര്‍ത്തുമെന്നാശിച്ച്
പാതയോരത്തു പട്ടിണിക്കോലങ്ങള്‍
.
ആണ്ടൊരിക്കല്‍ വിരുന്നെത്തു൦ ഓണമേ
ആശീര്‍വാദങ്ങളേകാതെ പോകയോ !
ഉത്സവത്തിന്‍റെ കേളി കൊട്ടും മുന്‍പേ
തപ്തമാനവ ദു:ഖമാറ്റീടണേ
.
കാടുമേടാകെതാണ്ടി നീയെത്തുമ്പോള്‍
പാതിരാപ്പൂനിലാവു പൊഴിക്കണേ
മക്കളെല്ലാരും ഒന്നുപോലാകുന്ന
സുപ്രഭാതങ്ങള്‍ വീണ്ടെടുത്തേകണേ------------

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കടല്‍
----------------
നീലാകാശം നിന്നെ നോക്കി
പുഞ്ചിരിക്കുന്നുവെങ്കിലും
ശാന്തി തേടുന്നൊരു ദുഃഖ
ഭിക്ഷുവാ നീ നിരന്തരം
.
വേനലാടും നിലാമഴ
കാറ്റിലാടി കളിക്കുമ്പോള്‍
ആറ്റുപൂവിന്‍ തേന്‍കണം
നിന്‍റെ മാറില്‍ ചുരത്തിയോ!
.
കടലേ നിനക്ക് മാത്രമായ്
കാത്തുവെച്ചെന്‍ കരളിനെ
പങ്കു വക്കുവാന്‍ പാടില്ല
പകരം എന്ത് നീ നല്‍കിടും
.
പാലപൂക്കും രജനിയില്‍
പാര്‍വണേന്ദു പൊതിയുമോ
കണ്ടിരിക്കാന്‍ കഴിയാതെ
മനം ഖിന്നമായുഴറുന്നു
.
കോടമഞ്ഞില്‍ കുളിരുമോ-
കൂരിരുട്ടില്‍ കരയുമോ!
കൂട്ടുകൂടാന്‍ വന്നെത്തുമോ
നിന്‍റെ വീടെത്താനാകുമോ!
.
പ്രണയിനി നിന്‍ സാന്ത്വനം
ജീവിത രസം തൂകിടും
അഭയമേകാന്‍ ആകുമോ
പ്രാണനില്‍ നീ പടരുമോ
മനതാരില്‍ നിറയൂ നീ
മന്ത്രകോടിയുടുക്കൂ നീ
മൌനനൊമ്പരമാറ്റി നീ
ആത്മദാഹമണക്കു നീ
.
കടലേ കാമരൂപിണീ
കണ്ടൂ ഞാന്‍ നിന്‍ പരിശുദ്ധി
തിരളേന്തുo കരങ്ങള്‍
തീരം തട്ടിയുടക്കുമോ!
.
പൊന്‍ചിലമ്പില്‍ മുത്തുകള്‍
മുങ്ങി ഞാനെടുക്കുമ്പോള്‍
അണിയുവാന്‍ നീയെത്തുമോ
പുനര്‍ജന്മം നീയേകുമോ!

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പ്രണയം
------------------
കൊക്കുകള്‍ തമ്മില്‍ കുറുകിയുരുമി
കോര്‍ക്കുന്നു ഞാനെന്‍റെ പ്രണയം
വര്‍ണ്ണച്ചിറകുകള്‍ പിന്നിയെടുത്തുനിന്‍
കണ്ഠത്തില്‍ ചാര്‍ത്തുമെന്‍ പ്രണയം
ചിക്കിയടുക്കുo തൂവല്‍തുമ്പിലിറ്റും
മധുവായ് നുകരുമെന്‍ പ്രണയം
സ്നേഹസിന്ദൂരം വാരിവിതക്കുന്ന
നിഷ്കാമമാണെന്‍റെ പ്രണയം
വെട്ടിതിളങ്ങുന്ന കൗസ്തുഭമായ്
മാറ്റുരക്കുന്നെന്‍റെ പ്രണയം
അനുരാഗമോതി ചുറ്റിത്തിരിയുo
രതി ക്രീഡയല്ലയെന്‍ പ്രണയം
ആശങ്കയില്ലാതനുഗ്രഹ സമ്പൂര്‍ണ്ണ
പൂരിത രുചിതമീ പ്രണയം
അത്തറുതൂകി അഭിഷേകം ചെയ്യുന്ന
അനുഭൂതിയാണെന്‍റെ പ്രണയം
ജ്വരച്ചിന്തയില്ലാതെ നിരാമയനാകുന്ന
കെടാവിളക്കാണെന്‍റെ പ്രണയം
ഒരുനാളും പങ്കിലമാകത്ത പവിത്ര-
വചനങ്ങളാകുമെന്‍ പ്രണയം
പുണ്യാഹമായ് ശിരസ്സില്‍ കുടയുന്ന
സ്നേഹവര്‍ഷമാണെന്‍റെ പ്രണയം
സര്‍വ്വവും വിഖ്യസത്യമെന്നോതുന്ന
ഉള്ളo തെളിക്കുമെന്‍ പ്രണയം
രാധേയം
---------------
നിശയുടെ നനവിലൊരു നിറമാല ചാര്‍ത്തി
വരമായൊരു താമരത്തനുവാകാന്‍ മോഹം
.
നീലിമചാലിച്ച മേഘo കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുo ചിരിക്കും കപോലങ്ങള്‍.
.
രാഗമുരളികയിലൊഴുകുo പ്രണയസുധാമേളം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
.
മദനകേളീ നീരാട്ടിലാടി ഈറന്‍തുകിലുമായ്‌-
യെന്മാദകവഷസ്സില്‍ പ്രണയപരവശനായതും
.
മന്ദസ്മിതം തൂകി വിടചൊല്ലിയകലുമ്പോള്‍
മൌനനൊമ്പരത്താല്‍ ഒളിവാര്‍ന്നു നിന്നതും
.
പൊടിയുo കണ്ണുനീര്‍തുള്ളിയിലൊഴുകിയ
നിശ്വനം പനിനീരായുള്ളില്‍ തൂകി തെളിച്ചതും
.
കാതോടുകാതോരം പാടിയുണര്‍ത്തും പരി-
ദേവനം ദേവരാഗങ്ങളായ്‌ചുണ്ടിലുരച്ചതും
.
വിരഹഗാനംമൂളി മണ്ണില്‍ കളം വരച്ചപ്പോള്‍
കവിളില്‍ തലോടി കടമിഴി മെല്ലെ തുടച്ചതും
.
ഹൃദയധമനികളിലണപൊട്ടിയ കദനനീര്‍
പുണ്യമായുള്ളില്‍ കുടിച്ചാശ്വസിച്ചതും
.
തിരികെവരുമെന്ന് കാതിലോതി കമനീയ
മോതിരകൈവിരല്‍ തൊട്ടു നെഞ്ചിലുരച്ചതും
.
അമ്പാടിമുറ്റത്തനാഥമായ്‌പൂത്തടര്‍ന്നോരു-
കാട്ടുചെമ്പകപ്പൂവിന്‍ ദളമായ്ക്കൊഴിഞ്ഞതും
.
വൃന്ദാവനത്തിലെ രാസലീലാവിലാസങ്ങള്‍ ദേവാ
വജ്രശരമായ് ഈവേളയെന്‍ നെഞ്ചില്‍ തറക്കുന്നു.
ഈശ്വരന്‍ ആര്? ജന്മാദ്യസ്യ യത്ഃ. “ഈ ജഗത്തിന്റെ ജന്മസ്ഥിതിലയങ്ങള്‍ ആരില്‍നിന്നോ” അവന്‍ ഈശ്വരന്‍; “ശാശ്വതന്‍, നിര്‍മ്മലന്‍, നിത്യസ്വതന്ത്രന്‍, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞന്‍, കരുണാമയന്‍, സര്‍വ്വഗുരുക്കന്മാരുടെയും ഗുരു,” സര്‍വ്വോപരി, സ ഈശ്വരഃ അനിര്‍വ്വചനീയപ്രേമസ്വരൂപഃ “വിവരിക്കാവതല്ലാത്ത പ്രേമംതന്നെ സ്വരൂപമായിട്ടുള്ളവന്‍.”
ഈ വിശേഷണങ്ങള്‍ നിശ്ചയമായും സഗുണനായ ഈശ്വരന്നേ ചേരൂ. അപ്പോള്‍ ഈശ്വരന്‍ രണ്ടുണ്ടോ – ജ്ഞാനിയുടെ നേതി, നേതി (ഇതല്ല, ഇതല്ല) എന്ന സച്ചിദാനന്ദവും ഭക്തന്റെ പ്രേമസ്വരൂപനും? ഇല്ല, സച്ചിദാനന്ദം ഏതോ അതുതന്നെ പ്രേമസ്വരൂപന്‍. നിര്‍ഗുണവും സഗുണവും ഒന്നുതന്നെ. ഭക്തന്‍ ഉപാസിക്കുന്ന ഈശ്വരന്‍ പ്രേമത്തില്‍നിന്നു വ്യത്യാസപ്പെട്ടതോ വേറിട്ടതോ അല്ല. ഏകവും അദ്വിതീയവുമായ ബ്രഹ്മംതന്നെ എല്ലാം. എന്നാല്‍ ഏകവും നിര്‍വിശേഷവുമായ ബ്രഹ്മം നമ്മുടെ പ്രേമത്തിനോ ആരാധനയ്‌ക്കോ വിഷയമാവാത്തവിധം അത്ര സൂക്ഷ്മമായ തത്ത്വമാകകൊണ്ട് ഭക്തന്‍ അതിന്റെ സവിശേഷഭാവമായ പരമേശ്വരനെ ഉപാസ്യനായെടുത്തിരിക്കുന്നു. ഇതിന് ഒരുപമ പറയാം. മണ്ണ് – ഒരേ വസ്തു – അതുകൊണ്ട് എണ്ണമറ്റതരം സാധനങ്ങള്‍ രൂപപ്പെടുത്താം. മണ്ണിന്റെ നിലയില്‍ അവയെല്ലാം ഒന്ന്: രൂപം അഥവാ രചന അവയെ വേര്‍തിരിക്കുന്നു. രൂപപ്പെടുത്തുന്നതിനുമുമ്പ് അവയെല്ലാം മണ്ണില്‍ സത്തായിരുന്നു: (കാരണ) വസ്തുത്വേന അവ അഭിന്നമാണ്. എങ്കിലും രൂപപ്പെട്ടു രൂപത്തോടെ ഇരിക്കുന്ന കാലത്തോളം അവ വേറിട്ടും വ്യത്യാസപ്പെട്ടുമിരിക്കും. മണ്ണെലി മണ്ണാനയാകയില്ല. അവയില്‍ രണ്ടിലും ഒരേ വസ്തു, ഒരേ മണ്ണ്: എന്നാല്‍ രൂപമാത്രത്താല്‍ അവ വ്യത്യസ്തങ്ങള്‍തന്നെ. അതുപോലെ അഖണ്ഡസദ്വസ്തുവായ ബ്രഹ്മത്തിന്റെ അത്യുത്കൃഷ്ടപ്രകാശനമത്രേ ഈശ്വരന്‍: മറ്റൊരുവിധം പറഞ്ഞാല്‍, അഖണ്ഡബ്രഹ്മത്തെസ്സംബന്ധിച്ച് മനുഷ്യമനസ്സുകൊണ്ട് നേടാവുന്ന അത്യുത്തമദര്‍ശനം. സൃഷ്ടി നിത്യമായിരിക്കുന്നതുപോലെ ഈശ്വരനും നിത്യനാകുന്നു.
വേദാന്തസൂത്രങ്ങളില്‍ ഭഗവാന്‍ വേദവ്യാസന്‍ നാലാമദ്ധ്യായം നാലാം പാദത്തില്‍, മുക്തന്മാര്‍ക്ക് മോക്ഷാനന്തരം മിക്കവാറും അനന്തമായ ശക്തിയും ജ്ഞാനവും വന്നുചേരുന്നതിനെപ്പറ്റി പറഞ്ഞിട്ട് ജഗത്‌സൃഷ്ടിസ്ഥിതിസംഹാരശക്തി ഈശ്വരനുമാത്രമുള്ളതാകയാല്‍ അത് എങ്ങനെയും ആര്‍ക്കും ലഭിക്കുന്നതല്ല എന്ന് ഒരു സൂത്രത്തില്‍ പറഞ്ഞിരിക്കുന്നു. ഈ സൂത്രം വ്യാഖ്യാനിച്ച് ഈശ്വരന്നുള്ള സര്‍വ്വശക്തിത്വവും പൂര്‍ണ്ണസ്വതന്ത്രതയും തദധീനന്മാരായ ജീവന്മാര്‍ക്ക് ഒരിക്കലും ഉണ്ടാവാന്‍ വഴിയില്ലെന്നു കാണിപ്പാന്‍ ദ്വൈതമതാനുസാരികളായ വ്യാഖ്യാതാക്കള്‍ക്ക് എളുപ്പമാണ്! ശുദ്ധദ്വൈതമതവ്യാഖ്യാതാവായ മധ്വാചാര്യര്‍ ഈ സൂത്രം വരാഹപുരാണത്തില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിച്ച് തന്റെ സംക്ഷിപ്തരീതിയില്‍ വ്യാഖ്യാനിച്ചുപോയിരിക്കുന്നു.
ഭാഷ്യകാരനായ രാമാനുജാചാര്യന്‍ ഈ സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നതാവാമിത്; “മുക്തപുരുഷനുണ്ടാകുന്ന സിദ്ധികളില്‍ പരമേശ്വരന്റെ അസാധാരണശക്തി, അതായത് ജഗത് സൃഷ്ട്യാദിശക്തിയും സര്‍വ്വനിയന്തൃത്വവും ഉള്‍പ്പെടുമോ? അതോ, അതൊഴിച്ച് പരമേശ്വരസാക്ഷാത്കാരം ഉണ്ടായിക്കൊണ്ടിരിക്കുക മാത്രമാണോ മുക്തന്റെ മഹത്ത്വം? എന്ന സന്ദേഹമുളവായിരിക്കെ താഴെ കാണിക്കുംപ്രകാരം ഒരു പൂര്‍വ്വപക്ഷം ഉണ്ടാകുന്നു: മുക്തന് ജഗന്നിയന്തൃത്വശക്തി ലഭിക്കുന്നു എന്നുള്ളതു യുക്തിയുക്തമാണ്. എന്തുകൊണ്ടെന്നാല്‍, ‘മുക്തപുരുഷന്‍ പരമേശ്വരനോട് പരമൈക്യം പ്രാപിക്കുന്നു. അയാളുടെ കാമങ്ങളെല്ലാം സഫലമാകുന്നു’ എന്ന് ശ്രുതിവാക്യമുണ്ട്. പരമേശ്വരന്റെ വിശിഷ്ടശക്തിയെന്ന ജഗദ്‌വ്യാപാരം കൂടാതെ പരമൈക്യപ്രാപ്തിയും സര്‍വ്വകാമസാഫല്യവും സിദ്ധിക്കയില്ല. അതുകൊണ്ട് സര്‍വ്വകാമങ്ങളും ഈശ്വരനോട് പരമൈക്യവും പ്രാപിക്കുവാന്‍ മുക്തന് ജഗദ്‌വ്യാപാരമെന്ന വിശിഷ്ടശക്തി കൂടി സിദ്ധിക്കാനുണ്ട് എന്നു സമ്മതിക്കണം. ഇതിന്നു ഞങ്ങളുടെ സമാധാനം: മുക്തന് ജഗദ്‌വ്യാപാരമൊഴികെയുള്ള സര്‍വ്വശക്തികള്‍ മാത്രം സിദ്ധിക്കുന്നു. ജഗദ്‌വ്യാപാരമെന്നതു സകലചരാചരങ്ങളുടെയും രൂപം കാമം ജീവിതം എന്നിവയെ സ്വേച്ഛാനുസാരം നിയന്ത്രിപ്പാനുള്ള ശക്തിയാകുന്നു. ഈ ശക്തി മുക്തന്നുണ്ടാവുകയില്ല. ഈശ്വരന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചിരിക്കുന്ന മറവുകളെല്ലാം തന്നില്‍ നിന്നു നീങ്ങി തടവറ്റ ബ്രഹ്മദര്‍ശനം ആസ്വദിക്കുകമാത്രമാണ് മുക്തന്‍ ചെയ്യുന്നത്.
ഈ സംഗതി ശ്രുതിവാക്യങ്ങളാല്‍ വെളിവാകുന്നുണ്ട്. ‘ഈ ഭൂതങ്ങള്‍ ഏതില്‍നിന്നു ജനിക്കുന്നു, ഏതുനിമിത്തം ജീവിക്കുന്നു, ജീവിതാന്ത്യത്തില്‍ ഏതില്‍ തിരികെ ചെന്നുചേരുന്നു, അതിനെ അന്വേഷിക്കുക, അതു ബ്രഹ്മമാകുന്നു, ഈ ജഗദ്‌വ്യാപാരശക്തി മുക്തന്മാര്‍ക്കുകൂടി സാധാരണമാണെങ്കില്‍ ജഗദ്‌വ്യാപാരിത്വപ്രതിപാദകമായ ഈ വാക്യം ബ്രഹ്മത്തിനു വിവരണമാകയില്ല. മറ്റൊന്നിനും ചേരാത്ത അസാധാരണലക്ഷണംകൊണ്ടാണല്ലോ ഒന്നിനും ശരിയായ വിവരണം പറയേണ്ടത്. താഴെ കാണിക്കുന്ന ശ്രുതിവാക്യങ്ങളും നോക്കുക; സൗമ്യ, ആദിയില്‍ഒന്നുമാത്രം, രണ്ടാമതൊന്നില്ലാതെ ഉണ്ടായിരുന്നു. അതു വീക്ഷണം ചെയ്തു, ഞാന്‍ പലതാകും എന്നു സങ്കല്പിച്ചു. അതു തേജസ്സിനെ സൃഷ്ടിച്ചു.”ആദിയില്‍ ബ്രഹ്മംമാത്രമുണ്ടായിരുന്നു. അതു ബഹുവായി: അത് ഒരു ധന്യരൂപത്തെ സൃഷ്ടിച്ചു – ക്ഷത്രത്തെ, ഈ ദേവന്മാര്‍ ക്ഷത്രങ്ങളാകുന്നു: വരുണന്‍, സോമന്‍, രുദ്രന്‍, പര്‍ജ്ജന്യന്‍, യമന്‍, മൃത്യു. ഈശാനന്‍, ഇവരെല്ലാം ക്ഷത്രങ്ങളാകുന്നു.”ആദിയില്‍ ആത്മാവുമാത്രം ഉണ്ടായിരുന്നു, മറ്റൊന്നും അനങ്ങിയിരുന്നില്ല: അതു ലോകം സൃഷ്ടിപ്പാന്‍ സങ്കല്പിച്ചു: അതിനുശേഷം ലോകത്തെ സൃഷ്ടിച്ചു.നാരായണന്‍ കേവലനായുണ്ടായിരുന്നു: ബ്രഹ്മാവോ ഈശാനനോ ദ്യാവാപൃഥിവിയോ നക്ഷത്രങ്ങളോ ജലമോ വഹ്‌നിയോ സോമനോ സൂര്യനോ ഉണ്ടായിരുന്നില്ല: ഏകനായി വന്നതില്‍ നാരായണനു സന്തുഷ്ടിയുണ്ടായില്ലവ, പിന്നെ ധ്യാനിച്ചശേഷം അദ്ദേഹത്തിന് ഒരു പുത്രി, ദശേന്ദ്രിയങ്ങള്‍ മുതലായവയുണ്ടായി.”ആര്‍ ഭൂമിയില്‍ ഇരുന്നുകൊണ്ട് അതില്‍നിന്നു വേറായും ഇരിക്കുന്നുവോ, ആര്‍ ആത്മാവില്‍ ഇരുന്നുംകൊണ്ട്. ഇത്യാദിവാക്യങ്ങളില്‍ ജഗദ്‌വ്യാപാരകര്‍ത്താവായി പരമേശ്വരനെയാകുന്നു ശ്രുതി പറയുന്നത്. മുക്തപുരുഷന് അതില്‍ കര്‍ത്തൃത്വമുണ്ടെന്നു വരുത്തുവാന്‍, ജഗദ്‌വ്യാപാരപരങ്ങളായ വിവരണങ്ങളിലൊന്നിലും ഒരേടത്തും മുക്തപുരുഷന് ഒരു സ്ഥാനവും ശ്രുതി കൊടുത്തിട്ടില്ല.” അടുത്ത സൂത്ര വ്യാഖ്യാനത്തില്‍ രാമാനുജാചാര്യര്‍ (പൂര്‍വ്വപക്ഷം തുടര്‍ന്ന്) പറയുന്നു; “അതു ശരിയല്ല, അതിനു നേരെ വിപരീതം പറയുന്ന ശ്രുതിവാക്യങ്ങളുണ്ട് എന്നു നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ ആ വാക്യങ്ങള്‍ മുക്തന്മാര്‍ക്ക് ഉപദേവതകളുടെ ലോകങ്ങളിലുള്ള മാഹാത്മ്യത്തെ മാത്രം സംബന്ധിച്ചുള്ളവയാകുന്നു.” ഇങ്ങനെ ഒരെളുപ്പമായ പരിഹാരമാകുന്നു രാമാനുജന്‍ ഈ വൈഷമ്യത്തിന് കണ്ടിട്ടുള്ളത്! അദ്ദേഹത്തിന്റെ (വിശിഷ്ടാദ്വൈത) സമ്പ്രദായത്തില്‍ സമഷ്ടിക്ക് ഏകത്വമുണ്ടെന്നു സമ്മതിക്കുന്നുണ്ട്: എന്നാല്‍ ആ ഏകസമഷ്ടിക്കുള്ളില്‍ നാനാവ്യക്തികളും ശാശ്വതമായുണ്ടെന്നും ആ മതം പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മതവും ഫലത്തില്‍ ദ്വൈതത്തോടു തുല്യമാകുന്നു. ആ നിലയില്‍ സാധാരണജീവനും സഗുണേശ്വരന്നും തമ്മിലുള്ള വ്യത്യാസം വളരെ വെളിവാക്കിവെപ്പാന്‍ രാമാനുജന് എളുപ്പമായിരുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 2 ഈശ്വരതത്ത്വം. പേജ് 419-422]

2015, മാർച്ച് 22, ഞായറാഴ്‌ച

മധുരം
-
അടങ്ങാത്ത കടലിന്‍റെ തിരപോലെ നീ
എന്‍റെ മനസ്സിലൊരനുരാഗ വില്ലായ്‌
നിറമിഴി കോണുകള്‍ക്കുളളില്‍ നീ
നിലക്കാത്തൊരമ്പയെത് വീഴ്ത്തി
.
കരിനിഴല്‍ പടരുന്നാ വേദിയില്‍
നീയൊരു പ്രേമഭിക്ഷുവായ് മാറീ
അണപൊട്ടിയൊഴുകീയ ദു;ഖം നീ-
മെല്ലെ, ആരും കാണാതെ മായ്ച്ചു
.
പങ്കിലമാകാത്ത ശുഭനിമിഷമെണ്ണി
പുളകം ചൊരിഞ്ഞോരനുഭൂതി
പഴകിയ വീഞ്ഞു പോലെന്നും എന്‍റെ
കരളില്‍ ലഹരിയായ് പടരുo
.
അമൃതായ്‌ പകരാന്‍ കൊതിച്ചൂ
പക്ഷേ പരിസരം കലാപകലുഷമായ്
മേലങ്കികൊണ്ടു മറച്ച കപോലങ്ങള്‍
ചെണ്ടുകള്‍ പൂത്തൊരു ഉദ്യാനമായ്
ശ്രീ MK സാനുമാഷ് 'അഹല്യ' എന്ന കവിതയിലൂടെ നടത്തിയഹൃദയംഗമായൊരു അനുമോദനത്തിന്‍റെ ഏതാനം ഭാഗം ഇവിടെ കുറിക്കട്ടെയോ---
ശ്രീ.ഇയ്യങ്കോട്ശ്രീധരന്‍ മാഷ് ''അവസ്ഥാന്തരം''-എന്ന കവിതാസമാഹാരത്തിലെ അവതാരികയിലും മിക്ക കവിതകളിലൂടെയും വിശദമായൊരു പഠനം നടത്തിയിരിക്കുന്നു
അഹല്യാമോക്ഷം
------------------
സ്വര്‍ഗ്ഗസ്ഥനായ ദേവേന്ദ്രന്‍റെ കാമാര്‍ത്തിയാല്‍ അനേകകാലം കൊടുംകാട്ടില്‍ ശിലയായ് കിടക്കേണ്ടി വന്ന ദയനീയമായ സ്ത്രീത്വം അഹല്യ, എക്കാലത്തേയും ദു;ഖകഥാപാത്രമാണ്. കാവ്യാനുഭൂതി കോരിച്ചൊരിയുന്ന രാധയുടെ മിക്ക കവിതകളും പല സമാഹാരത്തിലൂടെയും എനിക്ക് ദര്‍ശിക്കാന്‍
കഴിഞ്ഞു.പുരാണപുണ്യകഥാപാത്രമായ ''അഹല്യ'' യിലൂടെ കാവ്യരൂപേണ വീണ്ടും നമ്മുടെ മുന്നിലേക്ക്‌ ഈ കവി ഭാവബന്ധൂരമായ ബിംബങ്ങള്‍ കോര്‍ത്തിണക്കുന്നു.അതിമനോഹരമായ അഭേദകല്പനയുടെ പൊരുള്‍ തേടി ഒരു ചിത്രരചന നടത്തുന്നു. ലോക സാഹ്യത്യത്തില്‍ തന്നെ അവിസ്മരണീയമായ സ്ഥാനം പിടിച്ചിട്ടുള്ള-- 'അഹല്യ' --യെ സ്ത്രീത്വത്തിന്‍റെ എല്ലാ പരിപൂര്‍ണ്ണതകളോടും പരാദീനതകളോടും വാക്കുകള്‍ കൊണ്ടു രൂപ ശില്പo രചിക്കാന്‍ രാധ കാണിച്ചിരിക്കുന്ന മനോവൈഭവം പ്രശoസനീയം തന്നെ . മഹാന്മാരായ പഴയകാലകവികളുടെ അത്മാവ് ഈ കവിയെ തൊട്ടുഴിഞ്ഞ് അനുഗ്രഹിച്ചതായി തോന്നിപോകുന്നു പല വേളകളിലും.
.ചതിയിലൂടെ വഞ്ചിതയായ സ്ത്രീത്വം വളരെ വികാരതീഷ്ണതയോടെ കവിതയായ് വര്‍ണ്ണിക്കാന്‍ ഇവിടെ കഴിഞ്ഞിരിക്കുന്നു രചനാവേളയില്‍ ആ കൈവിരലുകള്‍ ആദ്രത പൂണ്ടു നമ്മെ സ്പര്‍ശിക്കുന്ന അനുഭവങ്ങള്‍ കവിതയുടെ മിക്ക ഭാഗങ്ങളിലും.
.
''ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി
.
ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും''
.
അതിമനോഹരങ്ങളായ ചില ബിംബങ്ങള്‍ ലളിതമായ രചനക്ക് അവര്‍ണ്ണനീയമായ ഉദാഹരണമായ് നമുക്കു കാണാം. വൃത്തത്തില്‍
ചിട്ടപ്പെടുത്തിയിരിക്കുന്ന പല കവിതകളിലും ഭാവനാസമ്പന്ന മായൊരു കവിഹൃദയം തുടിച്ചുനില്ക്കുന്നുണ്ട്
.
വരികളിലെ വസന്തം------തൊട്ടനുഭവിക്കും പോലെ
.
''കോരിനിറയ്ക്കുന്നു കോള്‍മയിര്‍തീര്‍ക്കുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം
.
തങ്കനിലാവിലും തരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം
.
ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറങ്ങുന്നു
താമരപൂത്ത തടാകഹൃദന്തങ്ങള്‍ ''
.
എന്ന വര്‍ണ്ണനയ്ക്കൊപ്പം
കവിതയിലൂടെ കവി അഹല്യയുടെ വേദനയില്‍ സ്വയം നീറി തപിക്കുന്നതും നമുക്കു കാണാന്‍ കഴിയും
.
''വഞ്ചിതയായ് ധര്‍മ്മരോഷം പെരുത്തവള്‍
വെന്തെരിഞ്ഞാമനം കുറ്റബോധത്തിനാല്‍''
.
''ദു;ഖഭാരത്തിനാല്‍ താനേയുരികീടും
കര്‍പ്പൂരഗന്ധിയായ് മാറിയാചേതന''
.
എന്ന മട്ടില്‍ അന്യപുരുഷനാല്‍ ചതിക്കപെട്ട അഹല്യയുടെ, ഒരു സ്ത്രീയുടെ മനോഗതം പരിതാപകരമായ,അവസ്ഥയേയും കാവ്യഭാവേനേ നീണ്ടൊരു കവിതാസമാഹാരത്തിലൂടെ ഈ ലോകത്തിന്‍റെ മുന്‍പില്‍ സമര്‍പ്പിച്ചിരിക്കുന്നു കവി.
സ്ത്രീത്വത്തെ ഇത്ര സൌന്ദര്യധാമമാക്കാന്‍, പുണ്യവതിയാക്കാന്‍ കവിയുടെ തപസ്യ എത്രയെഴുതി ചേര്‍ത്താലും മതിയാവില്ല
.
''ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി
.
സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംമ്പൂര്‍ണമാക്കിയ സർഗ്ഗക്രിയാഫലം''
.
ഇക്കാലത്തും ഇത്തരം അവസ്ഥകളുണ്ടായികൊണ്ടേയിരിക്കുന്നു എന്ന സൂചന ഈ കാവ്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.പുണ്യപുരാതനകാലം
മുതലേ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക്''അഹല്യ'' എന്ന കവിത അര്‍ത്ഥം പകരുന്നു. ഇപ്പോഴും നമുക്കുചുറ്റും തുടര്‍ന്നുകൊ ണ്ടിരിക്കുന്ന ദുരാവസ്ഥയെ സൂചിപ്പിക്കുന്ന ഈ ഖണ്ഡകാവ്യം എക്കാലത്തും വിടര്‍ന്നു നില്ക്കും സൌഭാഗ്യമലരുതന്നെ.
വൈകുന്നതെന്തേ വിരിയുവാന്‍ നീ 
വരിക വാസന്തകാല സൌരഭ്യമേ
അലിയട്ടോ ഞാനൊരു തുഷാരമായ് 
പടരട്ടോ മേനിയിലൊരു സുഗന്ധമായ് 
.
കാത്തിരിക്കുന്നീ കാമുകഹൃദയത്തിന്‍
ഒഴുകും നിണം നീ കവര്‍ന്നതല്ലോ സുധേ
തരിക്കുo വിരലുകള്‍ തഴുകാന്‍ വെമ്പവേ
തട്ടിതെറുപ്പിച്ചതെന്തിനു നീയിന്നു കണ്മണീ
.
വിരഹത്താല്‍ വെന്തുരുകി നീറുന്നൂ സഖീ
അണയുമോയരികത്തു റാണിയായ്കൂടെ നീ
ചമഞ്ഞൊരുങ്ങി വന്നിരുന്നാല്‍ തുളുമ്പും
തേന്‍കുടo മുത്തിക്കുടിച്ചുല്ലസിക്കാം പ്രിയേ
'കോരിത്തരിക്കുന്നെന്‍ മോഹം
ഒന്നു വാരിപ്പുണരുവാന്‍ ദാഹം
തുള്ളിക്കളിക്കുo വയസ്സുകാലം 
ഒന്നു നുള്ളി നുണയട്ടോ ദേഹം''
.
കാത്തു കാത്തുള്ളോരു നേരം
കണ്ണൊന്നു ചിമ്മിയടച്ചു, പിന്നെ
കൈയ്യില്‍ തടഞ്ഞോരാ പൂമേനി
ആരും കാണാതെ തൊട്ടു തഴുകി
.
അയ്യയ്യോ വെറും ശുദ്ധകള്ളം
സംഗതിയോ സംഭവബഹുലം
തടഞ്ഞിരുന്നാല്‍ കടിച്ചു വീഴ്ത്തും
കലിയുഗം ഇതു വല്ലാത്ത കാലം
.
പുലിപല്ലും നഖവും പേറും പെണ്ണേ
പെണ്‍കരുത്തെന്തെന്നു ഞങ്ങള്‍ കണ്ടു
കൊമ്പില്‍ കൊരുക്കാഞ്ഞതു ഭാഗ്യം
തമ്പുരാനേ,കൊമ്പ് കൊടുക്കല്ലേ മേലില്‍
പ്രഥമരാത്രി
----------------
നവവധുവില്ലാതെ മണിയറയില്ലാതെ
പുണരുന്നു ഞാനെന്‍റെ ഈ ആദ്യരാത്രി 
പൂമണമില്ലാതെ പൂന്തേന്‍ നുകരുന്ന 
നിയമസഭയിലെന്‍റെ പ്രഥമരാത്രി
ചുറ്റും കാവലും മധുവര്‍ഷവും ഹാ-
സുന്ദര സുരഭിലമീ കന്നിരാത്രി
.
ശരശയ്യതീര്‍ത്ത നിന്‍ ശയ്യാതലങ്ങളില്‍
പിന്നേയും ചൊരിയുന്നു ഭാവുകങ്ങള്‍
കുരിശ്ശില്‍ പിടഞ്ഞ യേശുദേവന്‍റെ നാമം
കലാപവേദിയിന്തിനു വൃഥാ വാഴ്ത്തി
എന്നിട്ടും വെളിപാടുണരാതെ ധനികാ നീ
എന്തിനു ചൊല്ലീ കള്ളസൂക്തവാക്യം
.
അധികാരമോഹം അരങ്ങു തകര്‍ത്താടി
അവിവേകമെല്ലാം പൊറുത്തു ജനം
എന്നിട്ടും ചുടുചോരയൂറിക്കുടിക്കുവാന്‍
അതിയായ മോഹം മതിവരാതെ
ഗോള്‍ഡന്‍ജ്ജൂമ്പിലി ആഘോഷമാക്കിയ
പൊന്നുതമ്പുരാനെ ഒന്നിറങ്ങി തരു

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

നീലമലകള്‍ക്കു ഇപ്പറo കണ്ടില്ലേ
പൂത്തുവിലസുo മഞ്ഞണിക്കാടുകള്‍
പച്ചിലവല്ലികള്‍ പാതിമതിലാക്കി
കെട്ടിയൊരുക്കിയ കൊച്ചുവൃന്ദാവനം
.
നീലവിരിയിട്ട നേര്‍ത്ത കാല്പ്പാതകള്‍
കുങ്കുമo ചാലിച്ചു ചാര്‍ത്തും പടവുകള്‍
മേടമാസത്തില്‍ വിരുന്നു വന്നെത്തുന്ന
കൊന്നമലര്‍കണി പൂമണിമുത്തുകള്‍
.
വെണ്ണിനിലാവിലെ നക്ഷത്രകന്യകള്‍
താഴേക്കുനോക്കി കൊതിക്കുന്നുണ്ടാകണം
മാരിവില്ലോലുന്ന വര്‍ണ്ണവിതാനങ്ങള്‍
ഭൂമിക്കു ചാര്‍ത്തുന്ന പട്ടുടയാടകള്‍

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

സഫലo
---
ക്ഷണികമാo ജീവിതയാത്രയിലിത്തിരി
കനിവിനായ് തേടിയലഞ്ഞിരുന്നൂ ഞാന്‍
ഒരു ബാഷ്പധാരയായടരുമെന്‍ ദു:ഖം
ഹിമബിന്ദുവായ് പൊട്ടിചിതറിവീണു
.
എരിയുന്ന അഗ്നിദീപങ്ങളില്‍ എന്‍റെ
വ്യഥകളെല്ലാം ധൂമങ്ങളായ് പറന്നകന്നു
കത്തിക്കരിയാത്തച്ചിറകുമായ് പിന്നെയോ
പറന്നുയര്‍ന്നൂ ഫീനിക്സ്പക്ഷിയായ് ഞാന്‍
.
സുഭഗമീ ജന്മം സഫലമാക്കാനൊരു വേള
പരമമാം സത്യത്തെകണ്ടെത്തുവാനീ യാത്ര
വിശ്വജ്ഞാനത്തിനുറവിടo ഭഗവത്‌ഗീതയിലെ
ഭഗവാന്‍റെ സുക്തങ്ങള്‍ മനപാഠമാക്കണം
കലിയുഗം
-------------
ഹൃദയതാളം നിലക്കുന്നതിന്‍ മുന്‍പേ
ഹൃദയേശ്വരനോടു ചൊല്ലണം സന്തതം
ഹൃത്തിനുള്ളിലെ ഭാരം പെരുപ്പിച്ചാല്‍
ദുഖമേറീടും, കല്മഷം തീര്‍ത്തിടും ഭാവി
.
പൂര്‍വ്വജന്മസുകൃതമാം ധന്യമീ ജീവിതം
ജ്യോതിരൂപന്‍റെ ഭിക്ഷയായ് കൊള്ളുക
കാലം കലിയുഗം, ഈ യുഗാന്തരത്തിലെ
ചീര്‍ക്കും ചിന്തകള്‍ പാടേ വെടിയേണം
.
കേരളമൊരു ഭ്രാന്താലയമെന്നു പണ്ടേ പാടി
നൊമ്പരo കൊണ്ടുതും സ്വാമിവിവേകാന്ദന്‍
ജാതിവേണ്ടാ മതം മറന്നേക്കുവാനോതിയ -
ശ്രീ നാരായണഗുരുവിന്‍ ദേവവാക്യങ്ങളും
.
സാരമെന്തന്നറിയാതെ കോമരo തുള്ളുന്നീ
നീചജന്മങ്ങള്‍ പിറവികൊള്ളും നാട് കേരളം
കള്ളവും ക്രൂരനരഹത്യയും ഭൂഷണമാക്കി
കപടധാരിയാം ദുഷ്ടാരാണിക്കൂട്ടര്‍, മര്‍ത്യരെ
.
ഭാരതാംബതന്‍ മക്കളാo നാമെന്നറിയേണം
സത്യത്താല്‍ നന്മനിറക്കാന്‍ കനിയേണം
ബുദ്ധിയാലുള്‍തടം വിവേകം നിറയ്ക്കേണം,
ദുഃഖമാറ്റി ജന്മം സന്തോഷപൂരിതമാക്കണം

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

കണ്ണന്‍റെ രാധ ഞാന്‍
----------------
മുജ്ജന്മസുകൃതമായ്‌ പുലരിക്കതിരായ്‌
തളിരിട്ടൊരു കൃഷ്ണതുളസിക്കതിരു ഞാന്‍
നുള്ളിയെടുത്തെന്നെ പ്രേമഹാരമാക്കൂ കണ്ണാ
വൃതശുദ്ധിയാലേ പരിരംഭയാണല്ലോ !
.
ഹരിമുരളീരവ സ്വരമാധുര്യത്താല്‍ ദേവാ
തെന്നലുപോലും മര്‍മ്മരഗാനമുതിര്‍ക്കുന്നു
അനര്‍ഗ്ഗളമൊഴുകും നാദപ്രവാഹമായ്
അലിയുന്നു ഞാനൊരുമോഹനരാഗമായ്‌
.
അനശ്വരദീപ്തിയില്‍ പഞ്ചേന്ദ്രിയങ്ങളില്‍
പൂക്കുന്നുപിയൂഷ ആത്മീയസൂക്തങ്ങള്‍
പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്ന-
ദേവസംഗീതമാണെനിക്ക് നിന്‍ശംഖൊലി
.
ആത്മാവിലൂറുന്ന സ്നേഹസുധാമൃതം
തീര്‍ത്ഥമായൊഴുകുന്നു കാളിന്ദീയലകളില്‍
മൂവന്തിമുന്നില്‍ കൊളുത്തും ദീപാങ്കുരം
വിസ്‌മയിപ്പിച്ചൂ തവ സായൂജ്യദര്‍ശനം
.
പാല്‍കടലായൊഴുകും വേദപുരാണങ്ങള്‍
പരമാണുവിലും ഭക്തിസുധാഹര്‍ഷം
ഈചേതനക്കുള്ളിലടങ്ങാത്ത നൊമ്പരം
അനന്തമീഭൂവിലെന്നും ആദ്യനഷ്ടപ്രണയം
ദേവനന്ദിനി
----
വരിക ചാരേയെന്‍ പ്രിയനേ ഈരാവില്‍
പുണര്‍ന്നുറങ്ങാമരികെ പ്രേമഭിഷുവായ്
തൊഴുതു മടങ്ങിയ സന്ധ്യതന്‍ സിന്ദൂരം
തൂകിയതാണെന്‍റെയീ പൂമേനിയാകേയും
.
ശലഭങ്ങളരികെ ശൃംഗാരലഹരിയാല്‍
ഹൃദയത്തിലമരുന്നു മകരന്ദമൂറുവാന്‍
കുളിരായ്‌ മാറുച്ചുരത്തുമീ തേനുണ്ണാന്‍
ഒരു നാളും താഴേക്കിറങ്ങി നീ വരുകില്ലേ!
.
ഈറന്‍കഞ്ചുകം ചൂടി ദേവനന്ദിനിയായ്‌
ഒരു കാലില്‍ നിന്നു ഞാനാടിത്തുടിക്കുന്നു
നവവധുവായ്കുണുങ്ങി മന്ദസ്മിതം തൂകി
സന്ധ്യാവന്ദനം ചൊല്ലി ഞാനന്തിക്കുണരുന്നു
.
അകാശസോപാനമേടയില്‍ മോഹങ്ങളെല്ലാം
തുഷാരബിന്ദുക്കളായ്‌ നനച്ചുക്കുടയുമ്പോള്‍
ദാഹമാമെന്നാത്മാവിനു മധുരപ്രതീക്ഷയും
പുണ്യകനകധാരായാം കാവ്യസങ്കല്പ്പങ്ങളും

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

പരിദേവനം
------------------------
നിനക്കായ്തുറക്കാം മനസ്സിന്‍ മണിച്ചെപ്പ്‌
മൗനനൊമ്പരമാറ്റി നീ മടിയാതണയുമോ
അകലെയാണെങ്കിലും നീയെന്‍ പ്രാണനില്‍
പടരുന്നുണ്ടൊരു മാലേയസുഗന്ധമായ്
.
കൂരിരുള്‍ മൂടിപ്പുതച്ചുവന്നെത്തുമെന്‍
മിഴികളില്‍ കനലായെരിയുന്നു നിന്‍ രൂപം
പൂജക്കെടുക്കാത്ത പൂവെന്നവ്യഥചൊല്ലി
വിരഹഗാനത്തിലുമെന്തിനു പരിദേവനം
.
ചൂടാത്ത ചെമ്പനീര്‍ ദളമായ്‌ നീയുള്ളില്‍
വിരിയുന്നതും കാത്തിരിക്കുന്നു തനിയേ
കരളിന്‍റെ മണിയറ കൊട്ടിയടക്കാതെ കാവ്യേ
അഹം എന്നഭാവം വെടിഞ്ഞു നില്പ്പൂ ഞാന്‍
.
വരുക നീ ചാരേയെന്‍ സഖീ, ഈരാവിനെ
തഴുകിയുണര്‍ത്തൂ ഒരുനിശാപുഷ്പമായ്
പൂനിലാവൊളിയിലും പൂക്കുന്നു നിന്‍റെ
തീരാത്ത കനകധാരയാം കാവ്യസങ്കല്പo

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച




ഓര്‍മ്മച്ചിന്തുകള്‍ --
.
അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
പാറുന്നതുമ്പിയായ്‌ പരിലസിക്കേണo
ബാല്യകൌമാരങ്ങള്‍ തളിരിട്ടുപൂക്കണം
മരിക്കാത്ത ഭൂതകാലo മടങ്ങിയെത്തേണം
ഓര്‍മ്മകള്‍ തിരിനീട്ടും പൂമുഖത്തിന്നും
മറുകോലായില്‍ ചിതറുന്ന പദനിസ്വനം
ഓടിക്കളിക്കുന്ന ബാല്യകൌമാര കാലം
പിച്ചവെയ്‌ക്കുന്നിളം കുഞ്ഞുമനസ്സില്‍
സ്വപ്നത്തിലെന്നോ കേട്ടൊരു താരാട്ടു
കാതിനുപിയൂഷ വര്‍ഷം ചൊരിയുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യത്തില്‍
ഓര്‍മ്മകള്‍ക്കിന്നൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുo കൈത്തലം
കുറുമൊഴിമുല്ല കണക്കേ പൊതിയുന്നു
തനുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തുന്നു മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
പുഞ്ചിരി വിടര്‍ത്തും സുന്ദരസൂനങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo തുടിക്കുo ഓര്‍മ്മകള്‍
മധുരം പകരുo മനസ്സിന്‍റെ ചെപ്പിനുള്ളില്‍
കോരിനിറക്കുo കോള്‍മയിര്‍ കൊള്ളിക്കും
ഗതകാലസ്മരണകള്‍ ഊഞ്ഞാലിലാടുന്നു
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നേറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോലയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്

മിഴിപ്പൂക്കള്‍
--
കേട്ടുവോ എന്‍റെയീനൊമ്പരത്തിന്‍ ശoഖൊലി
പ്രിയേ,നീ അറിയുന്നുവോ,കാര്‍ന്നുതിന്നും വേദന
കാലംകാതോര്‍ക്കുന്നു,അക്കരെ ചെന്നടുക്കുവാന്‍
ഇറ്റുനേരം ചേര്‍ന്നിരിക്കാന്‍ ആര്‍ദ്രമീ വിചന്തനം
.
കരള്‍ പകുത്തു തുന്നി മോഹമെന്തിനുണര്‍ത്തി നീ
മൃദുഹൃദയo കണിവെയ്‌ക്കാം നിന്‍ തിരുനടയില്‍  

സ്നേഹമൊഴിപൂക്കളാലേ കാതിലൊരുകഥചൊല്ലി
യാത്ര ചൊല്ലുo മുന്‍പേ മിഴികള്‍ തിരുമിയടക്കണം
.
പാഴ്മുളംതണ്ടുപോലെ വിരഹവേദനയോടോമലേ
കൂടുവിട്ടുപറന്നകലുന്നീ പാതിരാക്കിളിയിന്നിതാ
പാടിവെച്ചാപ്രേമഗാനം പതിരാകാതെ കേട്ടു കേട്ടു
വിസ്മൃതിതന്‍ കടലിന്നാഴത്തില്‍ അസ്തമിച്ചോട്ടെ!
മൂഷിക വിഭ്രാന്തം----ഓട്ടന്‍തുള്ളല്‍
======================
നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മഞ്ചലിനടിയില്‍ മാളo തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
.
മധുവിധുരാവിന്‍ മായിക ഭാവo
മനസ്സിനുള്ളില്‍ കാവടിയാടി
.
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയണമൂടി പൊത്തിലൊളിച്ചു
.
എന്താ സംഗതിയെന്നറിയാനായ്
തന്ത്രങ്ങളുടെ ഭാണ്ഡമഴിച്ചു
.
പ്രാണപരവശ പൂണ്ടിട്ടവാളോ
ഭാവം കണ്ടവനന്തം വിട്ടു,
.
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായ്‌ മിഴികള്‍ ചൊടിച്ചു .
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മൂഷികനവനോ വാലുച്ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
.
കാണ്മതിന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
.
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
.
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
.
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
.
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ തന്നുടല്‍
.
കോമളനവളുടെ ആഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
.
അംഗോപാംഗം പുളകിതയായവള്‍ -
ആശ്ലേഷത്താല്‍ തരളിതയായ്‌
.
മിഴികള്‍ രണ്ടും ചിമ്മിയടച്ചു
ചുരുളുകയായ് പുതുമണവാട്ടി
.
വേണ്ടാ മോനെ ഈ കാട്ടാളിത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
.
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
.
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
.
കണ്ണിലിരുട്ടായ്‌, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
.
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാo
.
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo

2015, ജനുവരി 27, ചൊവ്വാഴ്ച

പ്രതീകം--- 
----------------
ജനിക്കണമൊരു പൂമരമായെനിക്കു
അടുത്ത ജന്മത്തിലെങ്കിലും പ്രതീകമായ്
തളിരിട്ടു മലരിട്ടു ശിഖരങ്ങള്‍ നിറയേണം
പൂതുമ്പിയായി പറക്കണം ചുറ്റിനും
കാറ്റിന്‍ കരങ്ങളാല്‍ സുഗന്ധo പരത്തേണം
തത്തിക്കളിക്കുo കിളികള്‍ പാട്ടൊന്നു പാടേണം,,
വസന്തമതു വഴി വിരുന്നു വന്നെത്തണo
മഴവില്ലുമോഹിക്കും വര്‍ണ്ണം വിടര്‍ത്തേണo
കൊഴിഞ്ഞടരുമ്പോഴും പ്രസന്നയായ്‌ പിരിയേണം
നീറും കരളിലുമന്ന് സ്നേഹം നിറയ്ക്കണം
മരണത്തിലും നൊന്തു മണ്ണോടലിയാതെ
ഓര്‍മ്മകളെന്നും വിളക്കായ് വിളങ്ങേണo
ജന്മസാഫല്യമായ് സൌരഭ്യമായെനിക്കു
വരും ജന്മo ഈ ഭൂമിയില്‍ പൂവായ് വിരിയണം

2015, ജനുവരി 23, വെള്ളിയാഴ്‌ച

കാമുകി
----
കടലോളം സ്നേഹാo നിറച്ചൂ മിഴികളില്‍ 
അനുരാഗം കോരിനിറച്ചൂ ചൊടികളില്‍ 
മധുരകിനാവിൻെറ പൂമെത്തയില്‍ നിന്‍റെ 
മണിയറ പുല്കുവാന്‍ ശലഭമായ് പാറട്ടെ
.
കാണാക്കിനാവിന്‍റെ ശ്രീലകവാതലില്‍
മനസ്സിൻെറ ജാലകം മെല്ലേ തുറക്കട്ടെ
തൊഴുതുവണങ്ങുo കമനീയ വിഗ്രഹം
കരളിന്‍റെയുള്ളില്‍  കുടിയിരുത്തട്ടെ!

ഉഷസ്സുണരുന്ന പ്രഭാതസന്ധ്യയില്‍
ആദിത്യദേവന്‍റെ അസ്തമയദീപ്തിയില്‍
കാണുo ഞാനെന്‍റെ ഗോപുരശൃംഗത്തില്‍
ചമഞ്ഞൊരുങ്ങി ശിലപോലെ ദേവീ നീ
.
നീഹാരമണിയിലുതിരുo വിശുദ്ധിയാല്‍
പൌര്‍ണ്ണമിരാവിന്‍റെ പൂതിങ്കളായെന്‍
പൊതിയട്ടോ പൂമേനി എന്നുടല്‍ ചാരി
ഉണരൂ മനോഹരീ എഴുതാത്ത കവിതയായ്‌