2014, നവംബർ 20, വ്യാഴാഴ്‌ച

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു കാവ്യപ്രയാണം
വാഗ്ദേവതാ വരലക്ഷ്മീ സ്വരസാകല്യം
മാനസക്ഷേത്രത്തിൽ പ്രഭാപൂരപുഷ്ക്കലം.
ആദിപ്രകൃതിതൻ സർഗ്ഗവൈദഗ്ദ്ധമേ
തൂലികത്തുമ്പിലൂടുതിരുന്ന രൂപതേ
ക്ഷതമേറ്റു തളരുന്നീജീവാത്മവിന്‌
വരമായ്യ്‌ വർഷിപ്പൂ ശതനാമ മന്ത്രo
കാവ്യകനകാംഗിതേ കുലാംഗനായൈ
സർവ്വവിജ്ഞാന ജപാകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കാര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം
"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രയാണം
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ