2015, മാർച്ച് 22, ഞായറാഴ്‌ച

പ്രഥമരാത്രി
----------------
നവവധുവില്ലാതെ മണിയറയില്ലാതെ
പുണരുന്നു ഞാനെന്‍റെ ഈ ആദ്യരാത്രി 
പൂമണമില്ലാതെ പൂന്തേന്‍ നുകരുന്ന 
നിയമസഭയിലെന്‍റെ പ്രഥമരാത്രി
ചുറ്റും കാവലും മധുവര്‍ഷവും ഹാ-
സുന്ദര സുരഭിലമീ കന്നിരാത്രി
.
ശരശയ്യതീര്‍ത്ത നിന്‍ ശയ്യാതലങ്ങളില്‍
പിന്നേയും ചൊരിയുന്നു ഭാവുകങ്ങള്‍
കുരിശ്ശില്‍ പിടഞ്ഞ യേശുദേവന്‍റെ നാമം
കലാപവേദിയിന്തിനു വൃഥാ വാഴ്ത്തി
എന്നിട്ടും വെളിപാടുണരാതെ ധനികാ നീ
എന്തിനു ചൊല്ലീ കള്ളസൂക്തവാക്യം
.
അധികാരമോഹം അരങ്ങു തകര്‍ത്താടി
അവിവേകമെല്ലാം പൊറുത്തു ജനം
എന്നിട്ടും ചുടുചോരയൂറിക്കുടിക്കുവാന്‍
അതിയായ മോഹം മതിവരാതെ
ഗോള്‍ഡന്‍ജ്ജൂമ്പിലി ആഘോഷമാക്കിയ
പൊന്നുതമ്പുരാനെ ഒന്നിറങ്ങി തരു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ