2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

'' കാലാതീതം---കുറെ വരികളും കൂടി ചാര്‍ത്തി
-------------------
വിരഹാര്‍ത്തനായ് കേഴുന്നോ പ്രിയനെയിന്നു- 
കാണുന്നു നിന്നുള്ളിളിലെ രാഗാദ്രഭാവം ഞാന്‍
.
നിന്‍ മേനയിലെ പുള്ളികഞ്ചുകം പൂക്കളായ്‌
കാനനത്തിന് വര്‍ണ്ണാഭ ചാര്‍ത്തി വിളങ്ങുന്നു
.
വരുമൊരുനാള്‍ പ്രണയാദ്രയായ് അരുകില്‍
തരുകനീയന്ന് നിന്നിലെ ചൂടും സുഗന്ധവും
.
നീയെനിക്കേകി മധുവായ് മധുര ചുബനം
പലതും തെളിക്കുന്നെന്‍ ചിത്തം തേങ്ങുന്നു
.
അകലെനീയൊറ്റക്കലിവോടെ മൊഴിയുന്നതറി-
യാതെയറിയുന്നു ഹേമന്തയാമങ്ങളില്‍ ഞാന്‍
-- -- -- -- --
പൂക്കളെത്തേടിപ്പറക്കുന്ന പൂമ്പാറ്റ വാസന്ത-
സുരചിതരാത്രിയിലുണര്‍ന്നിരിക്കും പോലെ
.
ഞാനുമീയേകാന്ത തീരത്ത്‌ തിരതല്ലിക്കരയുo
കാളിന്ദിയാറിന്‍ തീരാവ്യഥയുടെ പഴക്കഥ കേട്ടു
.
കൊമ്പുകള്‍കോതിയ നീലക്കടമ്പിന്‍ തുഞ്ചത്ത്
ഗോപികമാരുടെ നനഞ്ഞചേലച്ചുറ്റി മദനകേളി-
.
യാടും കണ്ണനെ കണ്‍പാര്‍ത്തും നഗ്നമാംനാഭിയില്‍
ഇടംകൈചുറ്റി മറുകൈപൊക്കി മാറിടംമറക്കാന്‍
.
ബദ്ധരാകും തോഴിമാരേ കണ്‍കളാലുഴിഞ്ഞാസ്വ-
ദിക്കും ഭഗവാന്‍റെ രാസലാസവലഹരി നുകര്‍ന്നും
.
ഇമവെട്ടിയുണരുമ്പോള്‍ കണ്ണീര്‍നനവിലുടഞ്ഞു
ചുവന്ന കണ്ണുമായ് കാലം കഴിക്കുന്ന രാധയുടെ
.
നൊമ്പരത്തിരകളാല്‍ വാടിത്തളര്‍ന്ന മുഖമിവിടെ
കാണാം കാമിനീയീപാതിരാവിലും നിന്നിലൂടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ