2014, ഡിസംബർ 12, വെള്ളിയാഴ്‌ച

'പുതിയ ബുക്കില്‍ ചേര്‍ക്കാന്‍--- first one ഇവിടം മുതല്‍
 സദ്ഗമയ''
-----------------
കാലം പകര്‍ത്തീ വീണ്ടുമൊരു അന്യായo
'സദ്ഗമ'യായുടെ കോടതിത്തിണ്ണയില്‍
കാറ്റേറ്റു ചൊല്ലിയോ ഇന്നലെ ആ തീര്‍പ്പ്
നീതിസ്വരൂപത്തിന്‍റെ നിലക്കാത്ത ജീവനം
ഇല്ല,ഞാന്‍ കണ്ടില്ല ദൂരെ ദൂരേയൊരു
ക്ഷേത്രാങ്കണത്തില്‍ പൊങ്കാലയില്‍ കൂടീ
ഒരു മാത്ര കണ്ടു അനുസ്മരിച്ചെങ്കിലും
ഒളിവാര്‍ന്നലട്ടുo ഗതകാലസ്മരണകള്‍
തുരിത്തിക്കാട്ടമ്പലക്കളരിയില്‍ മിന്നുന്ന
കാര്‍ത്തിക ഭദ്രദീപാങ്കുരങ്ങളില്‍ പോലും
സത്യനിര്‍മ്മല ന്യായങ്ങള്‍ വേദാന്തമാക്കി-
മാഞ്ഞ കര്‍മ്മസ്വരൂപന്‍റെ സുന്ദരശ്രീമുഖം
വാചാലമാകുo വചനങ്ങളെന്നും ഉദാത്തo
നീതിന്യായ വ്യവസ്ഥക്ക് നിതാന്തവാഗ്ദാനം
ശേഷിച്ചതെല്ലാo പുസ്തകത്താളില്‍ തളിച്ചിട്ട്-
പോയസ്തമിച്ചൂ,ആഴങ്ങളില്‍ നീതി സൂര്യന്‍
അനശ്വരതീര്‍പ്പുകള്‍ വാഴ്ത്തപ്പെടുമ്പോഴും
ആവലാതികള്‍ പിന്നേയും ബാക്കിയായ്‌
വിശ്വപൌരന്‍റെ മരിക്കാത്തോര്‍മ്മയില്‍
'വിധി'യുടെ വാഗ്മയ വരിമഅന്ത്യാഞ്ജലി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ