2015, ഒക്‌ടോബർ 28, ബുധനാഴ്‌ച



നാലുകെട്ട്------കവിത-3------ ബാക്കി ഭാഗം നാളേക്ക്
-----------------------
പൂമുഖത്തിന്നു മുണ്ടാട്ടുകട്ടില്‍
ആരോരുമില്ലാതനാഥമായ്
ഒരുപാടുഭാരംചുമന്നൊടുവില്‍
ഇളവേല്ക്കുമൊട്ടകമെന്നപോലെ
.
നാട്ടിന്‍ പുറത്തിന്‍റെ നെറ്റിയിലെ
മാലേയ മംഗള പൊട്ടുപോലെ
താനേജ്വലിച്ചു തിളങ്ങി നിന്ന
ഗോപുരം താഴെത്തുടഞ്ഞു വീണു
.
ഭൂതകാലങ്ങള്‍ അയവിറക്കിനിന്നു
കോള്‍മയിര്‍ കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നു വെച്ച
തേനൂറും ഓര്‍മ്മകള്‍ പങ്കിടട്ടെ
.
അരമന പോലെ തിളങ്ങി നിന്നോ-
രഭിമാനനക്ഷത്ര ജന്മഗേഹം
മാറാലയാലേ ചമച്ചു ഞൂതന്‍
മാനത്തു മുട്ടുന്ന കൊട്ടാരങ്ങള്‍
.
ആയില്യം സർപ്പക്കാവിലെ വള്ളികൾ
ചുറ്റിക്കിടക്കുന്നു നാഗങ്ങളായ്
മഞ്ഞളുതൂകിയ കൽമണ്ഡപങ്ങളിൽ
പൂക്കുലപോലെയിഴയുന്നു വല്മീകം
.
.കുത്തുവിളക്കുപോൽ പ്രോജലമായൊരു-
''ഭദ്രാലയം'' ഇന്നു നാമക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കുത്തുവിളക്കുപോൽ പ്രോജ്ജ്വലമായൊരു-
''ഭദ്രാലയം'' ഇന്നു നാലക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദം കേവലം ആ വനരോദനം
.
കൊത്തുപണികളാലിമ്പo പകര്‍ന്ന
ചിത്രത്തൂണൊക്കെ ചിതലരിച്ചു
സിoഹാസ്സനംപോലച്ഛന്നുറങ്ങിയ
ചാരുകസേരമേല്‍ മാര്‍ജജാരവാസമായ്‌
.
ഇത്തിളുമൂടിയകല്‍ക്കണ്ട മാങ്കൊമ്പിൽ
എത്തിപ്പിടിക്കുന്നു സീതത്താലിയും
പുല്ലുചേക്കേറിയ പൂവണിമുറ്റത്തെ
മണ്ണില്‍ കുഴിയാന കൂട്ചമയ്ക്കുന്നു
.
പൂത്തുലഞ്ഞു നിന്നാമഞ്ഞതെച്ചിയും
വേരോടുണങ്ങി പട്ടുകിടക്കുന്നു
അന്തിത്തിരിയണഞ്ഞ ചെരാതെല്ലാം
തറയിലുടഞ്ഞു ചിതറിക്കിടക്കുന്നു
.
തെക്കേത്തൊടിയിലെ അസ്ഥിത്തറയും
പുല്‍ക്കൂട് മൂടിത്തേങ്ങിക്കരയുന്നു
ഉറ്റവരെ കാണാന്‍ കാത്തു കിടക്കുന്ന
ആത്മാക്കള്‍ക്കെന്നിനി നിത്യശാന്തി
.
കാടുപിടിച്ചുകിടക്കും കുരിയാല
തേനിച്ചകള്‍ സ്വന്തം കൂരകള്‍ കൂട്ടുന്നു
ചാരത്തുണങ്ങി നില്ക്കുന്നഞാവലും
പഞ്ഞ്ജരംപോലെ കാറ്റിലിളകുന്നു
.
കടവ്പൊട്ടിയ നീന്തല്‍കുളത്തില്‍
വെള്ളാമ്പലുകള്‍ ചിരിച്ചുലയുന്നു
പായല്മൂടി കിടക്കും നടുവിലായ്
നീര്‍ക്കോലി നീന്തിയിരയെ വിഴുങ്ങുന്നു
.
ചെമ്പനീര്‍ചാമ്പ തളിരിട്ടു പൂക്കളാല്‍
വൃത്തത്തില്‍ പന്തലൊരുക്കി തണലേകി
മന്ദാരവും പവിഴമല്ലിയും മുല്ലയും
ആവണിപ്പൂവറ വാരിനിറക്കുന്നു
.
വടക്കിനിക്കോലായില്‍ വറ്റാത്തുറവ
ശുദ്ധമാo തെളിനീരിന്നും നിറയ്‌ക്കുന്നു
തുരുമ്പിച്ചകോരിന്മേലഴിഞ്ഞ കയര്‍തുണ്ട്
പൊട്ടിമാറിയകലെ പാമ്പായ്‌ക്കിടക്കുന്നു

1 അഭിപ്രായം: