2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

രാധേയം
---------------
നിശയുടെ നനവിലൊരു നിറമാല ചാര്‍ത്തി
വരമായൊരു താമരത്തനുവാകാന്‍ മോഹം
.
നീലിമചാലിച്ച മേഘo കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുo ചിരിക്കും കപോലങ്ങള്‍.
.
രാഗമുരളികയിലൊഴുകുo പ്രണയസുധാമേളം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
.
മദനകേളീ നീരാട്ടിലാടി ഈറന്‍തുകിലുമായ്‌-
യെന്മാദകവഷസ്സില്‍ പ്രണയപരവശനായതും
.
മന്ദസ്മിതം തൂകി വിടചൊല്ലിയകലുമ്പോള്‍
മൌനനൊമ്പരത്താല്‍ ഒളിവാര്‍ന്നു നിന്നതും
.
പൊടിയുo കണ്ണുനീര്‍തുള്ളിയിലൊഴുകിയ
നിശ്വനം പനിനീരായുള്ളില്‍ തൂകി തെളിച്ചതും
.
കാതോടുകാതോരം പാടിയുണര്‍ത്തും പരി-
ദേവനം ദേവരാഗങ്ങളായ്‌ചുണ്ടിലുരച്ചതും
.
വിരഹഗാനംമൂളി മണ്ണില്‍ കളം വരച്ചപ്പോള്‍
കവിളില്‍ തലോടി കടമിഴി മെല്ലെ തുടച്ചതും
.
ഹൃദയധമനികളിലണപൊട്ടിയ കദനനീര്‍
പുണ്യമായുള്ളില്‍ കുടിച്ചാശ്വസിച്ചതും
.
തിരികെവരുമെന്ന് കാതിലോതി കമനീയ
മോതിരകൈവിരല്‍ തൊട്ടു നെഞ്ചിലുരച്ചതും
.
അമ്പാടിമുറ്റത്തനാഥമായ്‌പൂത്തടര്‍ന്നോരു-
കാട്ടുചെമ്പകപ്പൂവിന്‍ ദളമായ്ക്കൊഴിഞ്ഞതും
.
വൃന്ദാവനത്തിലെ രാസലീലാവിലാസങ്ങള്‍ ദേവാ
വജ്രശരമായ് ഈവേളയെന്‍ നെഞ്ചില്‍ തറക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ