2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച


മഴത്തുള്ളി കിലുക്കം

 
--------------------------------------

കണ്ണുംപൊത്തിമാനത്തുനില്ക്കയോ
താഴേക്ക്‌പോരാന്‍ തിടുക്കമില്ലേ
വര്‍ണ്ണങ്ങളെല്ലാം മൂടിപൊതിഞ്ഞു നീ
മിഴിയും തിരുമിതേങ്ങിക്കരയുമോ

കാര്‍മേഘമകലെ കന്മണിനിന്നെ
അണിയിച്ചൊരുക്കാനെത്തിയില്ലേ
മാനം മാദകത്തിടമ്പിലേറ്റാന്‍
കൊട്ടുംകുരവയുമായെത്തുമോ

ഇടിവെട്ടി നീയോടിയെത്തീടുമ്പോള്‍
പേടിച്ചുനില്ക്കും പ്രപഞ്ചമാകെ
തുള്ളിതുളുമ്പിയൊരോമനയായിട്ടു
പൊട്ടിചിരിച്ചു നീ കൊഞ്ചിവായോ

മുത്തുകുടയേന്തിയാനയിക്കാന്‍
വെഞ്ചാമരം വീശിയെത്തുന്നിളം കാറ്റ്
ദാഹിച്ചുകേഴുന്നധരണിക്ക്നീരിറ്റി
പൊന്മുത്തുവിതറി പൂക്കളായ്കൊഴിയൂ

പലനാളും നിന്നെവാരിപ്പുണരുവാന്‍
പവിഴപ്പാടത്തുകാത്തിരുന്നു ഞാന്‍
സ്വരരാഗങ്ങള്‍ മീട്ടി നീയെത്തുമ്പോള്‍
ഈറക്കുഴലൂതിയരികത്തണഞ്ഞിടാം

ശരത്കാലമേഘങ്ങള്‍ നീരാട്ടിനെ-
ത്തുന്ന നീലനിശീഥിനീ യാമങ്ങളില്‍
തഴുകിയുറക്കാന്‍ കുളിരുമ്മതന്നു
കാമിനിനീയോടിയെത്തിടുമോ ?

പ്രിയസഖീ നിന്നെ ചുണ്ടോടണക്കാന്‍
ദാഹിച്ചുഴുലുന്ന വേഴാമ്പല്‍ ഞാന്‍
മനസ്സിലൊരായിരം മോഹങ്ങളോടെ
കാത്തിരിക്കുന്നൊരു കാമുകന്‍ ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ