2015, ഫെബ്രുവരി 21, ശനിയാഴ്‌ച

കലിയുഗം
-------------
ഹൃദയതാളം നിലക്കുന്നതിന്‍ മുന്‍പേ
ഹൃദയേശ്വരനോടു ചൊല്ലണം സന്തതം
ഹൃത്തിനുള്ളിലെ ഭാരം പെരുപ്പിച്ചാല്‍
ദുഖമേറീടും, കല്മഷം തീര്‍ത്തിടും ഭാവി
.
പൂര്‍വ്വജന്മസുകൃതമാം ധന്യമീ ജീവിതം
ജ്യോതിരൂപന്‍റെ ഭിക്ഷയായ് കൊള്ളുക
കാലം കലിയുഗം, ഈ യുഗാന്തരത്തിലെ
ചീര്‍ക്കും ചിന്തകള്‍ പാടേ വെടിയേണം
.
കേരളമൊരു ഭ്രാന്താലയമെന്നു പണ്ടേ പാടി
നൊമ്പരo കൊണ്ടുതും സ്വാമിവിവേകാന്ദന്‍
ജാതിവേണ്ടാ മതം മറന്നേക്കുവാനോതിയ -
ശ്രീ നാരായണഗുരുവിന്‍ ദേവവാക്യങ്ങളും
.
സാരമെന്തന്നറിയാതെ കോമരo തുള്ളുന്നീ
നീചജന്മങ്ങള്‍ പിറവികൊള്ളും നാട് കേരളം
കള്ളവും ക്രൂരനരഹത്യയും ഭൂഷണമാക്കി
കപടധാരിയാം ദുഷ്ടാരാണിക്കൂട്ടര്‍, മര്‍ത്യരെ
.
ഭാരതാംബതന്‍ മക്കളാo നാമെന്നറിയേണം
സത്യത്താല്‍ നന്മനിറക്കാന്‍ കനിയേണം
ബുദ്ധിയാലുള്‍തടം വിവേകം നിറയ്ക്കേണം,
ദുഃഖമാറ്റി ജന്മം സന്തോഷപൂരിതമാക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ