2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

മൂഷിക വിഭ്രാന്തം----ഓട്ടന്‍തുള്ളല്‍
======================
നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മഞ്ചലിനടിയില്‍ മാളo തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
.
മധുവിധുരാവിന്‍ മായിക ഭാവo
മനസ്സിനുള്ളില്‍ കാവടിയാടി
.
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയണമൂടി പൊത്തിലൊളിച്ചു
.
എന്താ സംഗതിയെന്നറിയാനായ്
തന്ത്രങ്ങളുടെ ഭാണ്ഡമഴിച്ചു
.
പ്രാണപരവശ പൂണ്ടിട്ടവാളോ
ഭാവം കണ്ടവനന്തം വിട്ടു,
.
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായ്‌ മിഴികള്‍ ചൊടിച്ചു .
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മൂഷികനവനോ വാലുച്ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
.
കാണ്മതിന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
.
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
.
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
.
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
.
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ തന്നുടല്‍
.
കോമളനവളുടെ ആഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
.
അംഗോപാംഗം പുളകിതയായവള്‍ -
ആശ്ലേഷത്താല്‍ തരളിതയായ്‌
.
മിഴികള്‍ രണ്ടും ചിമ്മിയടച്ചു
ചുരുളുകയായ് പുതുമണവാട്ടി
.
വേണ്ടാ മോനെ ഈ കാട്ടാളിത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
.
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
.
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
.
കണ്ണിലിരുട്ടായ്‌, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
.
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാo
.
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ