2015, ജനുവരി 12, തിങ്കളാഴ്‌ച

ചുoബനവര്‍ഷം
അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
അക്ഷരഖനിയൊന്നു വീണ്ടുംകടയുവാന്‍
ഓര്‍മ്മകള്‍ തിരിനീട്ടും ശ്രീപൂമുഖത്തെ
മറുകോലായില്‍ ചിതറുന്ന പദനിശ്വനം
ഓടിക്കളിക്കുന്ന കൌമാരച്ചിന്തുകള്‍
പിച്ചവെച്ചിടറുന്നു താരിളം മനസ്സില്‍
സ്വപ്നത്തിലെന്നോ കേട്ടൊരുതാരാട്ടു
കാതില്‍ കുടിവെച്ചു പരിലസിക്കുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മധുരാധരങ്ങളാല്‍
പകരട്ടോ വാവക്കൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുവാനെത്രയോ
കുറുമൊഴി മുല്ല കണക്കേ കുരുന്നുകള്‍
തണുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തും മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
ആര്‍ദ്രവിരാമത്തിന്‍ സൂക്തപുഷ്പ്പങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo കിനിയുന്നു മധുരമായ്
ഭൂതകാലം മുളപൊട്ടുന്നു ഇല്ലിച്ചില്ലയില്‍
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നു ഏറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്
യൌവ്വനം പൂത്തു പൂന്തേന്‍ നിറയുമ്പോള്‍
വാര്‍തിങ്കളെന്നെ മാടി വിളിക്കവേ മന്ദo
അനരാഗം എന്തെന്നറിയാത്ത പ്രായത്തില്‍
അസുലഭമോഹത്തിലഭിഷേകയുക്തയായ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ