2015, ജനുവരി 12, തിങ്കളാഴ്‌ച

ഇനിയെത്ര വസന്തങ്ങള്‍ മരിച്ചിരുന്നാലും
വിടരുന്നീപ്പൂവുകള്‍ കൊഴിഞ്ഞിരുന്നാലും
നിതാന്ത സൌന്ദര്യമേ നിന്‍ തിരുവരങ്ങില്‍
നിഷ്പ്രഭമല്ലോ ഈ സര്‍വ്വചരാചരങ്ങളും
ക്ഷമയോടെ പിന്നേയും ഭൂമിക കാത്തിരിപ്പൂ
നാളത്തെ പൊന്‍പുലരിയില്‍ അങ്ങു കിഴക്ക്
കൊതിയോടു തിരുമുഖo തുടുത്തു കാണാന്‍
വരുമെന്‍റെ ദേവനെന്നു മനസ്സാല്‍ കുറിച്ചിട്ടു
പിഴവുകള്‍ ലേശവുമേശാതെ വാതില്‍ ചാരി
മനസ്സാഭജിച്ചു പരബ്രഹ്മജ്യോതിസ്വരൂപത്തെ
നിദ്രതന്‍ കൂടാരo പൂകിയുറങ്ങി നീയാഴിയില്‍ ,
ഓര്‍മ്മതന്‍ പൂനിലാവില്‍ ഉണര്‍ന്നു ഞാനും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ