2015, ജനുവരി 23, വെള്ളിയാഴ്‌ച

കാമുകി
----
കടലോളം സ്നേഹാo നിറച്ചൂ മിഴികളില്‍ 
അനുരാഗം കോരിനിറച്ചൂ ചൊടികളില്‍ 
മധുരകിനാവിൻെറ പൂമെത്തയില്‍ നിന്‍റെ 
മണിയറ പുല്കുവാന്‍ ശലഭമായ് പാറട്ടെ
.
കാണാക്കിനാവിന്‍റെ ശ്രീലകവാതലില്‍
മനസ്സിൻെറ ജാലകം മെല്ലേ തുറക്കട്ടെ
തൊഴുതുവണങ്ങുo കമനീയ വിഗ്രഹം
കരളിന്‍റെയുള്ളില്‍  കുടിയിരുത്തട്ടെ!

ഉഷസ്സുണരുന്ന പ്രഭാതസന്ധ്യയില്‍
ആദിത്യദേവന്‍റെ അസ്തമയദീപ്തിയില്‍
കാണുo ഞാനെന്‍റെ ഗോപുരശൃംഗത്തില്‍
ചമഞ്ഞൊരുങ്ങി ശിലപോലെ ദേവീ നീ
.
നീഹാരമണിയിലുതിരുo വിശുദ്ധിയാല്‍
പൌര്‍ണ്ണമിരാവിന്‍റെ പൂതിങ്കളായെന്‍
പൊതിയട്ടോ പൂമേനി എന്നുടല്‍ ചാരി
ഉണരൂ മനോഹരീ എഴുതാത്ത കവിതയായ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ