2014, ജനുവരി 19, ഞായറാഴ്‌ച

വിലാപം

കാലങ്ങളായ് ഞാനേകിയ സുകൃതം
മാത്രനേരം കൊണ്ടുടച്ചു വാര്ത്തു

വെട്ടിയരിഞ്ഞെന്റെയുടലൊക്കെയും 
കൊത്തിപ്പറിച്ചു ശിഥിലമാക്കി

പിന്നെയുംപോരാഞ്ഞു ചായം തൂകി
ചിത്രത്തുണാക്കി പ്രതിഷ്ഠക്കുകില്ലേ

ആരാന്‍റെ ആമ്മക്ക് ഭ്രാന്തു മൂത്താല്‍
കോലംകെട്ടി നീ നാളെകൂടെയാടും

വെയിലേറ്റ് വാടിത്തളരുമ്പോഴും
തണലേകി നിന്നിരുന്നിത്രകാലം

നിശയുടെതണുവില്‍ ചൂടേറ്റുറങ്ങിയ
രാപ്പക്ഷി കേഴുന്നീയന്ത്യത്തിലും

നന്ദിയില്ലായ്മ തന്‍ സ്വരൂപമായ്‌ മാറും
ഉഗ്രകിരാതരാം മാനവരാശിക്ക്

മാപ്പില്ലൊരിക്കലും മരണത്തിലും
ശവദാഹം കാത്തീ വിജനതയില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ