2014, മാർച്ച് 14, വെള്ളിയാഴ്‌ച

 ദളങ്ങള്‍ ----------------- ഒന്നാം ഭാഗം

വീണുകിടക്കുന്ന വെണ്‍ശംഖപുഷ്പമേ
നീറുന്നൊരാത്മാവോ നിന്‍റെയുള്ളില്‍
ഇന്നലെ നിന്നെ തൊട്ടു തലോടിവന്നെ-
ത്ര തേനൂറിക്കുടിച്ചിരുന്നൂ ഞാന്‍

പോയ പകലവള്‍എന്‍റെകണ്‍മുന്‍പില്
സുന്ദരിയായി ചമഞ്ഞൊരുങ്ങി
കണ്ണിണകാട്ടികൊതിപ്പിച്ചു കൊണ്ടവള്‍
വര്‍ണ്ണങ്ങള്‍ വാരിവിതറിയാടി

രവിലിളംകാറ്റുമെല്ലെത്തഴുകീട്ടു
ഓമനച്ചുണ്ടത്തു മുത്തമിട്ടോ!
ഇറ്റിറ്റുവീഴുന്ന മഞ്ഞണിമുത്തുകള്‍
പൊട്ടിച്ചിരിച്ചുനിലത്തുവീണോ!

ആരുനിന്‍ചുണ്ടത്തു നീലിമ ചാലിച്ചു
ആരു നിനക്കിന്നു പൊട്ടുകുത്തി
വാസന്തരാത്രിയില്‍ പൂത്തുവിരിഞ്ഞൊരു
കണ്‍ന്മണിപൊലെ നീ ശോഭിച്ചുവോ.

വാനിലുദിക്കുന്ന താരകംനിന്‍റെചാ-
രുത കണ്ടുകൊതിച്ചിരുന്നില്ലേ!
ശൃംഗാരഭാവം തുളുമ്പും മുഖകാന്തി
ചന്ദ്രിക നിന്നെമോഹിച്ചതല്ലേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ