2013, ഡിസംബർ 15, ഞായറാഴ്‌ച








കൈലാസം

പാവന ജ്യോതിയായ് പാരിടമാകെയും
പ്രാചിയില്‍ വെട്ടി തിളങ്ങി സൂര്യോദയം
കൈയില്‍ ഹിരണമയ താലവുമായ്‌ വന്നു
കൈ കൂപ്പി നിന്നു പുലര്‍കാല കന്യക

ശ്യാമ മേഘങ്ങളേ വാരി പുണരുവാന്‍
താമര കൈ നീട്ടി നില്‍ക്കും ഹിമാദ്രികള്‍
രാവിലുണരുന്ന ചന്ദ്രബിംബം തൊഴാന്‍
മോഹിച്ചു നില്‍ക്കുന്നു മോഹനസന്ധ്യയും

ആദിപ്രകൃതി തന്‍ സര്‍ഗ്ഗവൈദഗ്ദ്യമേ
ആ മഹാ വിസ്മയം കണ്ടുഞാന്‍ നിശബ്ധയായ്
ദിങ്ങ്മണ്ഡലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്‍ത്താവിനെന്‍ധന്യവാദാഞ്ജലി

( പ്രശസ്തകവി രാധാമണി പരമേശ്വരന്റെ പ്രശസ്ത
കവിതാ സമാഹാരമായ പഞ്ചഭുതങ്ങള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്നും "കൈലാസം " എന്ന കവിതയിലെ (204)വരികളില്‍ നിന്നും എടുത്ത ഏതാനും ചില വരികളാണ് ഇതു
......ഒരു കൈലാസയാത്രയുടെ സുഖം സമ്മാനിച്ച കവയത്രിക്ക് വാക്കുകള്‍ക്കുക്കതീതമായി ഹൃദയത്തിന്‍റെ ഭാഷയില്‍ഒരായിരം അഭിനന്ദനങ്ങള്‍)
Like ·  · Promote · 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ