2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

''മോഹക്കൂട്'' എന്ന കവിതാസമാഹാരത്തിന്‍റെ രണ്ടാംഭാഗം
  

പെട്ടന്നൊരുനാളില്‍ വിണ്ണിന്‍റെ മാറിടം
പൊട്ടിച്ചെറിഞ്ഞോരിടി മുഴങ്ങി 

ഞെറ്റുട്ട വീണൊരു പട്ടം കണക്കേ
മാവിന്‍റെ കൊമ്പു നിലംപതിച്ചു

മോഹക്കുടാകെയുടഞ്ഞുപോയിട്ടവള്‍
കുഞ്ഞീനെ കോരി കൊത്തി പറന്നു

മെല്ലെപ്പറന്നവള്‍ ഭൂമിതന്‍ നേര്‍ക്ക്‌
വന്നുചേക്കേറി ആല്‍മരക്കൊമ്പില്‍

വിട്ടുപിരിഞ്ഞതന്‍ തോഴനാത്തുമ്പത്തു
കെട്ടുറപ്പുള്ളോരു സ്നേഹക്കുടുമേഞ്ഞു

ഒട്ടുംപരിഭവംകൂടാതെ ചെന്നവന്‍
കെട്ടിപ്പിടിചൂ സ്വന്തംപ്രാണപ്രിയതമേ

ഓമനക്കുഞ്ഞിന്‍റെ കുഞ്ഞിളം ചുണ്ടത്തു
ആര്‍പ്പിച്ചോരായിരo ചുംബനങ്ങള്‍

കൊക്കുകള്‍ മുട്ടിയുരുമ്മിക്കൊണ്ട്
ഒന്നിച്ചുപാടിയുറക്കീപ്പെതലേ

മാനത്തു നോക്കിപ്പറന്നിരുന്നാലും
മണ്ണിലേക്കന്ത്യമടക്കമന്നോര്‍ക്കണം

എത്താത്ത പൂമരക്കൊമ്പത്തേച്ചില്ലകള്‍
തെല്ലുമഭയമാകില്ലുഴിയില്ലാര്‍ക്കുമേ! — in Kochi.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ